Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാം ഞാന്‍ മറക്കാം': കോണ്‍ഗ്രസിനെക്കുറിച്ച് മമത പറഞ്ഞത് വ്യക്തമാക്കി പവാർ, ലക്ഷ്യം ബിജെപി മാത്രം

ദില്ലി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തില്‍ വീണ്ടും പ്രതിപക്ഷ ഐക്യ നീക്കം ശക്തമാവുന്നു. കോണ്‍ഗ്രസിനോട് അതൃപ്തിയുണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ച് വീണ്ടുമൊരിക്കല്‍ അവരുമായി സഹകരിക്കാന്‍ മമത ബാനർജി തയ്യാറാണെന്നാണ് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാർ വ്യക്തമാക്കുന്നത്.

'തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ദേശീയ താൽപ്പര്യങ്ങൾക്കായി കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് 2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപീകരിക്കാൻ തയ്യാറാണ്' എൻ സി പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.

 നിതീഷ് കുമാർ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള എന്നിവരുൾപ്പെടെ താനും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ചില നേതാക്കളും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്കെതിരെ (ബി ജെ പി) അടുത്ത തിരഞ്ഞെടുപ്പില്‍ മുന്നണി രൂപീകരിക്കാൻ കോൺഗ്രസുമായി കൈകോർക്കുന്നതിൽ വിമുഖതയില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണകക്ഷിയായ ബി ജെ പിക്ക് മുന്നിൽ ഒരു മികച്ച വെല്ലുവിളി

"ദേശീയ താൽപ്പര്യങ്ങൾക്കായി ഒരുമിച്ചുനിൽക്കാനും കോൺഗ്രസുമായി സഹകരിക്കാനും പാർട്ടി തയ്യാറാണെന്ന് മമത ബാനർജി വ്യക്തിപരമായി പറഞ്ഞിരുന്നു. ഭരണകക്ഷിയായ ബി ജെ പിക്ക് മുന്നിൽ ഒരു മികച്ച വെല്ലുവിളി ഉയർത്താന്‍ അവർ തയ്യാറാണ്''- പശ്ചിമ ബംഗാളിൽ സ്വതന്ത്രമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ശേഷം കോൺഗ്രസുമായി തൃണമൂൽ നേതാവിന്റെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പവാർ പറഞ്ഞു

കോൺഗ്രസ് സി പി എസം സഖ്യം ബി ജെ പിയെ

പശ്ചിമ ബംഗാൾ സംസ്ഥാന തിരഞ്ഞെടുപ്പിൽ അവർ പരസ്പരം ഏറ്റുമുട്ടി. എന്നാല്‍ ഇതെല്ലാം മറക്കാൻ തയ്യാറാണെന്ന് മമത ബാനർജി പറഞ്ഞിട്ടുണ്ട്. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് സമയത്ത്, സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ നേടാൻ കോൺഗ്രസ് സി പി എസം സഖ്യം ബി ജെ പിയെ സഹായിച്ചതായി ടി എം സിക്ക് തോന്നിയിരുന്നുവെന്നും ശരദ് പവാർ വ്യക്തമാക്കുന്നു.

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം ടി എം സി

"പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം ടി എം സിയുടെ അണികളും കോൺഗ്രസും കടുത്ത ഭിന്നതയിലായിരുന്നു, എന്നാൽ പാർട്ടി മേധാവി അവരുടെ നിലപാട് തിരുത്തി," അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ ഒരു രാഷ്ട്രീയ ബദൽ നൽകുന്നതിനായി നിതീഷ് കുമാറുമായും ഫാറൂഖ് അബ്ദുള്ളയുമായും ചർച്ചകള്‍ നടത്തി വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

ബി ജെ പിയെ പരാജയപ്പെടുത്തുകയെന്ന പൊതു ലക്ഷ്യം

"ഞങ്ങളുടെ വിശദമായ ചർച്ച സമാന ചിന്താഗതിക്കാരായ പാർട്ടികൾ തമ്മിലുള്ള സഹകരണവും പിന്തുണയും വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു. സമാനമായ അഭിപ്രായ വ്യത്യാസങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുള്ള പാർട്ടികള്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ബി ജെ പിയെ പരാജയപ്പെടുത്തുകയെന്ന പൊതുവായ ലക്ഷ്യത്തിന് മുന്നില്‍ അവർ ഒന്നിച്ച് നില്‍ക്കും''-ശരദ് പവാർ കൂട്ടിച്ചേർത്തു.

നേരത്തെ ജെ ഡി യു അധ്യക്ഷന്‍ നിതീഷ് കുമാറും

നേരത്തെ ജെ ഡി യു അധ്യക്ഷന്‍ നിതീഷ് കുമാറും പ്രതിപക്ഷ ഐക്യത്തിന്റ സൂചനകളുമായി രംഗത്ത് എത്തിയിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ സഖ്യത്തിന് കഴിഞ്ഞാൽ എല്ലാ പിന്നാക്ക സംസ്ഥാനങ്ങൾക്കും പ്രത്യേക കാറ്റഗറി പദവി നൽകുമെന്നുമായിരുന്നു നിതീഷ് കുമാർ വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+