Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഎഎക്കെതിരെ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി; അടുത്തത് തെലങ്കാന

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ നിയമസഭകള്‍ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. ബംഗാള്‍ നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട് മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്. സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ നേരത്തെ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ നേതാവാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

Mama

നാല് ദിവസത്തിനകം ബംഗാള്‍ നിയമസഭ സിഎഎക്കെതിരെ പ്രമേയം പാസാക്കുമെന്ന് അവര്‍ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. സിഎഎയും എന്‍ആര്‍സിയും തന്റെ ശവത്തില്‍ ചവിട്ടിയേ ബംഗാളില്‍ നടപ്പാക്കാന്‍ സാധിക്കൂ എന്ന മമതയുടെ പ്രഖ്യാപനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മമതയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിഎഎ വിഷയം മാത്രമാണ് കേന്ദ്രവും ബിജെപിയും ബംഗാളില്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. തെലങ്കാനയിലെ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ സിഎഎക്കെതിരെ പ്രമേയം പാസാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പ്രമേയം പാസാക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ പഞ്ചാബും രാജസ്ഥാനും പാസാക്കിയിട്ടുണ്ട്. മധ്യപ്രദേശും ഛത്തീസ്ഗഡും ഉടന്‍ പ്രമേയം പാസാക്കുമെന്ന് സൂചനയുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും എന്‍പിആര്‍ നടപ്പാക്കരുതെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഐക്യത്തിലെത്തിയാല്‍ കൊല്‍ക്കത്തയില്‍ അവരുടെ യോഗം വിളിക്കാന്‍ താന്‍ തയ്യാറാണ്. എന്‍പിആര്‍ നടപ്പാക്കുന്നതിന് മുമ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ നിയമം ശരിയായ രീതിയില്‍ പഠിക്കണം. എന്‍ആര്‍സിയുമായും സിഎഎയുമായും പ്രത്യക്ഷ ബന്ധമുള്ളതാണ് എന്‍പിആര്‍. അതുകൊണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്‍പിആര്‍ തള്ളിക്കളയണമെന്നും മമത ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    India is our Religion Says Actor ShahRukh Khan | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+