മമത ബാനര്‍ജിക്ക് ആശ്വാസം: ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കാനാകില്ല, ഹര്‍ജി ഹൈക്കോടതി തള്ളി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ആശ്വാസം. സെപ്റ്റംബര്‍ 30 ന് നടക്കാനിരിക്കുന്ന ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാന്‍ കൊല്‍ക്കത്ത ഹൈക്കോടതി വിസമ്മതിച്ചു. മുഖ്യമന്ത്രിയായി തുടരാന്‍, ടിഎംസി മേധാവി നവംബര്‍ 4 നകം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. ഇല്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടും.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഭവാനി പൂരില്‍ മത്സരിക്കുന്നത്. ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍ഗണന നല്‍കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ഹര്‍ജിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍, ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വാദം കേട്ടത്.
തിരഞ്ഞെടുപ്പിന്റെ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ പ്രക്രിയയില്‍ ഇടപെടാന്‍ ബാനര്‍ജി അനാവശ്യമായ സ്വാധീനം ചെലുത്തിയെന്നാണ് ഹര്ജിക്കാരന് ആരോപിക്കുന്നത്. ഭവാനിപൂര്‍, സംസര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്ടോബര്‍ 3 ന് നടക്കുക. ഉത്തരവ് പ്രകാരം, തിരഞ്ഞെടുപ്പ് വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയതിന് ബംഗാള്‍ ചീഫ് സെക്രട്ടറിക്കെതിരെ പ്രതികൂല പരാമര്‍ശങ്ങള്‍ ഹൈക്കോടതി പാസാക്കുകയും കേസ് നവംബര്‍ 9 ലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം, 2011, 2016 വര്‍ഷങ്ങളില്‍ മമത ബാനര്‍ജി വിജയിച്ച മണ്ഡലമായിരുന്നു ഭവാനിപൂര്‍. എന്നാല്‍ നന്ദിഗ്രാമില്‍ സുവേന്ദ്ു അധികാരി മത്സരിക്കുന്നതുകൊണ്ട് എതിര് സ്ഥാനാര്‍ത്ഥിയായി മമത അവിടെ മത്സരിക്കുകയായിരുന്നു. എന്നാല്‍ സുവേന്ദ്ു അധികാരിയാണ് വിജയിച്ചത്. 2000 ന് അടുത്ത വോട്ടുകള്‍ക്കാണ് മമത പരാജയപ്പെട്ടത്. തുടര്‍ന്ന് ഭവാനിപൂരില്‍ നിന്ന് നേരത്തെ ജയിച്ച കൃഷി മന്ത്രി സോവന്ദേബ് ചതോപാധ്യായ രാജിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അതേസമയം, നന്ദിഗ്രാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് മമത ബാനര്‍ജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം, മമത ബാനര്‍ജിയും ധനമന്ത്രി അമിത് മിത്രയും മാത്രമാണ് ബംഗാള്‍ കൗണ്‍സില്‍ ഓഫ് മന്ത്രിമാരില്‍ എംഎല്‍എമാര്‍ അല്ലാത്തവര്‍. ഇത്തവണ ബാനര്‍ജിയുടെ ബിജെപി എതിരാളി പ്രിയങ്ക തിബ്രേവാള്‍ ആണ്. അവര്‍ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്റലിയില്‍ നിന്ന് പരാജയപ്പെട്ടിരുന്നു, കൊല്‍ക്കത്ത ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷക കൂടിയാണ് പ്രിയങ്ക.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
സംസ്ഥാനത്തെ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് നീങ്ങിയ ഹര്‍ജിക്കാരില്‍ ഒരാളായിരുന്നു പ്രിയങ്ക. 5 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച്, തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമവുമായി ബന്ധപ്പെട്ട ബലാത്സംഗം ഉള്‍പ്പെടെയുള്ള എല്ലാ കൊലപാതക കേസുകളും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും സിബിഐക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications