കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് മമത വരില്ല; തീരുമാനം മാറ്റി, ബിജെപി കുടുംബങ്ങളെ ക്ഷണിച്ചതില്‍ പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വരില്ല. നേരത്തെ പങ്കെടുക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നെങ്കിലും ഒടുവില്‍ പിന്‍മാറി. ബംഗാളില്‍ തൃണമൂലുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് മമതയുടെ പുതിയ തീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന ബിജെപിയുടെ ആരോപണം അസത്യമാണെന്നും മമത പറഞ്ഞു.

Mamata

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എല്ലാ പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. താങ്കള്‍ പങ്കെടുക്കുമോ എന്ന് മമതയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. പങ്കെടുക്കാന്‍ ശ്രമിക്കുമെന്നാണ് മമത കഴിഞ്ഞ ദിവസം പറഞ്ഞത്.

എന്നാല്‍ ബുധനാഴ്ച പുതിയ ചില വിവരങ്ങള്‍ വന്നു. ബംഗാളില്‍ തിരഞ്ഞെടുപ്പ് അക്രമത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചുവെന്നായിരുന്നു വിവരം. ഇതോടെയാണ് മമത നിലപാട് മാറ്റിയത്.

രാഹുല്‍ രഹസ്യനീക്കം തുടങ്ങി; മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരെയും മാറ്റും, 15 ദിവസം സമയംരാഹുല്‍ രഹസ്യനീക്കം തുടങ്ങി; മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരെയും മാറ്റും, 15 ദിവസം സമയം

ബംഗാളില്‍ രാഷ്ട്രീയ അക്രമത്തിനിടെ 54 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ബിജെപിയുടെ വാദം. ഇത് കളവാണെന്ന് മമത പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയും മമതയും നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു ബംഗാളില്‍. ഫലം വന്നപ്പോള്‍ ബിജെപി വന്‍ മുന്നേറ്റം നടത്തി.

ഈ സാഹചര്യത്തിലാണ് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്ന് മമത പറഞ്ഞപ്പോള്‍ വന്‍ വാര്‍ത്തയായത്. പക്ഷേ, അവരിപ്പോള്‍ തീരുമാനം മാറ്റിയിരിക്കുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മോദിയുടെ സത്യപ്രതിജ്ഞക്കെത്തുന്നുണ്ട്.

English summary
Mamata Will not Attend Modi's Swearing Ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X