മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍ പുരസ്കാരം; വിഎസ് ഉള്‍പ്പെടെ 3 പേര്‍ക്ക് പത്മവിഭൂഷണ്‍
ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നടന് മമ്മൂട്ടി, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എന്നിവര്‍ കേരളത്തില്‍ നിന്ന് പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹരായി. വിഎസ് അച്യുതാനന്ദന്, ജസ്റ്റിസ് കെടി തോമസ്, ജന്മഭൂമി മുന്‍ പത്രാധിപര്‍ എന്‍ നാരായണന് എന്നിവര്‍ പത്മവിഭൂഷണ്‍ പുരസ്കാരത്തിനും അര്‍ഹരായി. മരണാനന്തര ബഹുമതിയായിട്ടാണ് വിഎസിന് പുരസ്കാരം നല്‍കുന്നത്.
അന്തരിച്ച നടന് ധര്‍മേന്ദ്രയെയും പത്മവിഭൂഷണ്‍ പുരസ്കാരത്തിന് തിരഞ്ഞെടുത്തു. രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരമാണ് പത്മ അവാര്‍ഡുകള്‍. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിങ്ങനെ മൂന്ന് തരം പത്മ പുരസ്കാരങ്ങളാണുള്ളത്. കല, സാമൂഹിക സേവനം, പൊതുകാര്യം, ശാസ്ത്രം, എഞ്ചിനിയറിങ്, വ്യാപാം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവില്‍ സര്‍വീസ് എന്നീ മേഖലകളില്‍ ശോഭിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുക.

അടുത്തിടെ മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പുരസ്കാരം ലഭിക്കുന്നത്. വ്യത്യസ്തമായ വേഷ പകര്‍ച്ചയിലൂടെ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് ലഭിച്ച പുരസ്കാരം മലയാളികള്‍ക്കുള്ള അംഗീകാരം കൂടിയാണ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൊതുരംഗത്ത് ഏറെകാലമായി സജീവമായി നില്ക്കുന്ന വ്യക്തിയാണ്. അടുത്തിടെ അദ്ദേഹം നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ വിവാദമായിരുന്നു.
പ്രശസ്തനായ നിയമവിദഗ്ധനാണ് ജസ്റ്റിസ് കെടി തോമസ്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ ലഭിച്ചത് ഏറെ സന്തോഷം നല്‍കുന്നതാണ് എന്ന് മകന് അരുണ്‍കുമാര്‍ പ്രതികരിച്ചു. സംഘപരിവാര്‍ നേതാക്കള്‍ ആദരവോടെ കാണുന്ന വ്യക്തിയാണ് എന്‍ നാരായണന്.
131 പത്മ അവാര്‍ഡുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് പേര്‍ക്കാണ് പത്മ വിഭൂഷണ്‍. ഇതില്‍ മൂന്ന് പേരും കേരളത്തില്‍ നിന്നുള്ളതാണ് എന്നതാണ് എടുത്തു പറയേണ്ടത്. അച്യുതാനന്ദന് പുറമെ ധര്‍മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്കാരം. വയലനിസ്റ്റ് എന്‍ രാജത്തിനും പത്മവിഭൂഷണ്‍ ലഭിച്ചു. 13 പേര്‍ക്കാണ് പത്മഭൂഷണ്‍. ഇതില്‍ രണ്ടുപേരാണ് കേരളത്തില്‍ നിന്നുള്ളത്.
ഗായിക അല്‍ക്ക യാഗ്നിക്, വ്യവസായി ഉദയ് കൊട്ടക്, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഭഗത് സിങ് കോശ്യാരി, പിയൂഷ് പാണ്ഡെ (മരണാനന്തര ബഹുമതി), ടെന്നിസ് താരം വിജയ് അമൃതരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കും പത്മഭൂഷണ്‍ ലഭിച്ചു.
ഈ വര്‍ഷം പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരില്‍ 19 പേര് വനിതകളാണ്. ആറ് പേര് വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വംശജരാണ്. 16 പേര്‍ക്ക് മരണാനന്തര ബഹുമതിയായിട്ടാണ് നല്‍കിയത്. ക്രിക്കറ്റ് താരം രോഹിത് ശര്‍മ, വനിതാ ഹോക്കി താരം സവിത പുനിയ, ബോക്സിങ് താരം ഹര്‍മണ്‍പ്രീത് കൗര്‍ ബുള്ളാര്‍ തുടങ്ങി 113 പേര്‍ക്കാണ് പത്മശ്രീ. മാര്‍ച്ചില്‍ ആയിരിക്കും പുരസ്കാരം സമ്മാനിക്കുക.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications