എല്ലാവര്‍ക്കും മോദിയെ മടുത്ത് തുടങ്ങിയോ ?
മുബൈ : മോദി സര്‍ക്കാര്‍ ഒരു വര്‍ഷം തികയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അധികാരത്തില്‍ കയറുന്ന സമയത്ത് മോദിക്കുണ്ടായിരുന്ന സ്വീകാര്യത ഇന്നു ഉണ്ടോ എന്നു ചോദില്ലാല്‍ കുടുതല്‍ പേരും പറയുക ഇല്ല എന്ന ഉത്തരമായിരിക്കും. അന്ന് കൂടെയുണ്ടായവര്‍ പോലും ഇന്ന് മോദിയെ വിമര്‍ശിക്കുകയാണ്.കൂടെ ഉണ്ടായവർ പലരും വിട്ടു പോവുകയാണ്
തിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര മോദിയുടെ പ്രചാരണ പരിപാടിയായ ചായ് പേ ചര്‍ച്ചയുടെ സൂത്രധാരനായ പ്രശാന്ത് കിഷോര്‍ മോദിയുടെ മുഖ്യശത്രുവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പാളയത്തിലേക്ക ചേക്കേറുന്നു.
മോദിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമാവാനായി ആഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെ ത്തിയതാണ് 37കാരന്‍ പ്രശാന്ത് കിഷോര്‍. ഇത്തവണ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിതീഷിനു വേണ്ടി ഇനി തന്ത്രങ്ങള്‍ മെനയുന്നത് പ്രശാന്ത് കിഷോറാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ മോദിയെ ചായ വില്‍പ്പനക്കാരന്‍ എന്ന് വിളിച്ചതിനെ തുടര്‍ന്ന് ബിജെപി തിരഞ്ഞെടുപ്പ് തന്ത്രമായ ഉപയോഗിച്ച് ചായ് പേ ചര്‍ച്ചയുടെ സൂത്രധാരന്‍ കിഷോറാണ്.
പ്രശാന്ത് കിഷോര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ക്യാമ്പിന്റെ ഭാഗമാവാന്‍ താല്പര്യം കാണിച്ചുവെന്നും അതിനാല്‍ ജെ.ഡി.യു അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതെന്നും നിതീഷിന്റെ അടുത്ത അനുയായിയായ പവന്‍ വര്‍മ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ ആരോഗ്യ രംഗത്തെ ജീവനക്കാരനായിരുന്ന കിഷോര്‍ ജോലി രാജിവെച്ചാണ് മോദിയുടെ പ്രചാരണത്തിന് നേതൃത്വം കൊടുക്കാന്‍ എത്തിയത്.