ബന്ധം വേർപെടുത്താൻ കോടതിയിലെത്തി; ഗംഭീര, വാക്ക് തർക്കം, ഭർത്താവ് ഭാര്യയെ കുത്തി കൊന്നു!
ഭുവനേശ്വർ: ഭർത്താവിനെ വിഷം കൊടുത്തുവെന്നും ഭാര്യെ കുത്തികൊന്നു എന്നുമുള്ള വാർത്തകൾ നമ്മൾ നിരന്തരം കേൾക്കുന്നതാണ്. ഇത്തരം കൊലപാതകങ്ങൾ നിരവധി നമ്മുടെ രാജ്യത്ത് നടന്നിട്ടുമുണ്ട്. എന്നാൽ ഒഡീഷയിൽ നിന്നും പുറത്തുവരുന്ന വാർത്ത ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. ഒഡീഷയിലെ സംബല്‍പൂരിലാണ് സംഭവം നടന്നത്.
കുടുംബ കോടതിക്കുള്ളില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി എന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. സഞ്ജിതാ ചൗധരിയാണ്(18) കൊല്ലപ്പെട്ടത്. സിന്ദുര്‍പന്‍ഖ് സ്വദേശി രമേശ് കുംഭാറാണ് കോടതിക്കുള്ളിലുള്ള ആളുകളെ ഭീതിയിലാഴ്ത്തി അരുംകൊല നടത്തിയത്.
പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. രമേശ് തന്നെ ഉപദ്രവിക്കുന്നതായി ആരോപിച്ച് സഞ്ജിത സ്വന്തം വീട്ടിലേക്ക് മടങ്ങി പോയിരുന്നു. പിന്നീട് സഞ്ജിതയെ തന്റെ കൂടെ വിടണമെന്ന് ആവശ്യപ്പെട്ട് രമേശ് കോടതിയെ സമീപിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് അനുരഞ്ജന ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് സഞ്ജിത മാതാപിതാക്കളുടെ കൂടെ കോടതിയിലെത്തിയത്.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സഞ്ജിതയെ പ്രതി പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. സഞ്ജിതയുടെ അച്ഛനെ ആക്രമിക്കാനും പ്രതി ശ്രമിച്ചു. പക്ഷേ സമീപത്തുള്ള മുറിയില്‍ കയറിയ ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നു. രമേശ് നടത്തിയ ആക്രമണത്തില്‍ സഞ്ജിതയുടെ അമ്മയ്ക്കും ഇവരുടെ ബന്ധുവായ രണ്ടു വയസുള്ള കുട്ടിക്കും പരിക്കേറ്റു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സഞ്ജിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് ഭാഷ്യം.