മൊബൈൽ വാങ്ങിയതു മുതൽ സ്ഥിരം കാണുന്നത് പോൺ സിനിമ; ഇതറിഞ്ഞ പിതാവ് ചെയ്തത്... ക്രൂരം ഈ ശിക്ഷ...
ഹൈദരാബാദ്: മൊബൈൽ ഫോൺ വാങ്ങിയതു മുതൽ പതിനെട്ട് കാരനായ മകൻ സ്ഥിരമായി രാത്രി പോൺ സിനിമ കാണുന്നു. ഇതറിഞ്ഞ അച്ഛൻ മകന്റെ കൈവെട്ടി. ഹൈദരാബാദിലാണ് സംഭവം. മുഹമ്മദ് ഗയാം ഖുറേഷി എന്ന് നാൽപ്പത്തഞ്ചുകാരനാണ് പതിനെട്ട് കാരനായ മുഹമ്മദ് ഖാലിദ് ഖുറേഷിയുടെ കൈവെട്ടിയത്. വലുതു കൈപ്പത്തിയാണ് വെട്ടിയത്.
തൊണ്ണൂറു ശതമാനവും വേര്‍പെട്ടതിനാല്‍ തുന്നിച്ചേര്‍ത്താലും നേരെയാകാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍ അറിയിച്ചു. ഖാലിദ് പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനു ശേഷം സ്ഥിരമായി രാത്രികളില്‍ പോണ്‍ സിനിമകള്‍ കണാന്‍ തുടങ്ങിയതാണ് പിതാവ് മുഹമ്മദ് ഖയ്യുമിനെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ, വീട്ടിലുണ്ടായിരുന്ന എല്ലാവരും ഉറങ്ങുന്ന സമയത്ത് മുഹമ്മദ് മകന്റെ കൈ വെട്ടുകയായിരുന്നു.
കൊലപാതകശ്രമത്തിന് കേസെടുത്തു
ഹൈദരാബാദിലെ ജൽപ്പള്ളി കോളനിയിലെ പഹദിഷരീഫ് എരീയയിലാണ് സംഭവം നടന്നത്. ഇന്ത്യൻ ശിക്ഷ നിയമം 307 (കൊലപാതക ശ്രമം) പ്രകാരമാണ് പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മകനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് ഇൻസ്പെക്ടർ പി ലക്ഷ്മിനാഥ് റെഡ്ഡി പറഞ്ഞു.
മുന്നറിയിപ്പ് നൽകിയിട്ടും ഫലമുണ്ടായില്ല
രണ്ട് ആൺകുട്ടികളടക്കം നാല് കുട്ടികളാണ് ഗയാമിനുള്ളത്. ഇതിൽ ആൺകുട്ടികളിൽ മൂത്തവനാണ് മുഹമ്മദ് ഖാലിദ് ഖുറേഷി. നിരവധി തവണ പിതാവ് പോൺ സിനിമ കാണുന്നതിൽ നിന്ന് പിന്മാറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുഹമ്മദേ ഖാലിദ് ഇത് ചെവികൊണ്ടില്ല. തുടർന്നാണ് കൈപ്പത്തി വെട്ടിയത്.
വീട്ടിൽ നിന്ന് ഇറങ്ങിപോയി
സംഭവത്തിന്റെ തലേന്ന് പോണ്‍ സിനിമ കാണുന്ന ഖാലിധിനെ കൈയ്യോടെ പിടികൂടി ശാസിച്ചിരുന്നു. ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചെങ്കിലും പിതാവിയെ തള്ളി മാറ്റി ഖാലിദ് വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.
പോലീസ് അറസ്റ്റ് ചെയ്തു
പിന്നീട് രാത്രിയിലാണ് തിരിച്ചെത്തിയത്. തുടര്‍ന്നാണ് പുലര്‍ച്ചേ ഉറങ്ങി കിടന്ന ഖാലിദിന്റെ കൈ മുഹമ്മദ് വെട്ടിയത്. സംഭവത്തില്‍ മുഹമ്മദ് ഖയ്യുമിനെ പോലീസ് കൊലപാതക ശ്രമത്തിനാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.
എൽഡിഎഫ് പടിവാതിൽക്കൽ കാത്തുനിന്ന് വീരൻ; യുഡിഎഫിൽ നിന്നും കൽപ്പറ്റ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തു!
പാർട്ടി ആത്മ പരിശേധന നടത്തണമെന്ന് എംഎ ബേബി; ത്രിപുരയിലേത് ബിജെപി പണക്കൊഴുപ്പ് മാത്രമല്ല...