നാല് യുവതികൾ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കാട്ടിൽ ഉപേക്ഷിച്ചു, ആരോപണവുമായി യുവാവ്
ദില്ലി: പഞ്ചാബിലെ ജലന്ധറില്‍ യുവാവിനെ യുവതികള്‍ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം. ഫാക്ടറി തൊഴിലാളിയായ യുവാവാണ് തന്നെ നാല് യുവതികള്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ട് പോയി എന്നും പീഡിപ്പിച്ചുവെന്നും ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. യുവതികള്‍ എല്ലാവരും 20ന് മുകളില്‍ മാത്രം പ്രായമുളളവരാണെന്നും ഇയാള്‍ പറയുന്നു. സംഭവത്തില്‍ യുവാവ് ഇതുവരെ പോലീസിന് പരാതി നല്‍കിയിട്ടില്ല.
കണ്ണില്‍ എന്തോ രാസവസ്തു സ്േ്രപ ചെയ്തതിന് ശേഷം നാല് യുവതികള്‍ ചേര്‍ന്ന് തന്നെ ഒരു വെളുത്ത കാറില്‍ തട്ടിക്കൊണ്ട് പോയി. കാറില്‍ വെച്ച് മയക്കിയ ശേഷം ഒരു കാട്ടുപ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്തു. അതിന് ശേഷം രാത്രിയോടെ തന്നെ അവിടെ തന്നെ ഉപേക്ഷിച്ച ശേഷം നാല് യുവതികളും കടന്ന് കളഞ്ഞു എന്നാണ് യുവാവ് പറയുന്നത്.
പഴയ സരിതയാകാൻ ഇനി പറ്റില്ല, ജീവൻ പിടിച്ച് നിർത്താൻ നോക്കുന്നു, കാലുകളുടെ ചലനം നഷ്ടമാകുന്നെന്ന് സരിത
പരാതി നല്‍കിയിട്ടില്ലെങ്കിലും ഇയാള്‍ പ്രാദേശിക മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. യുവാവ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. പോലീസില്‍ പരാതി നല്‍കേണ്ട എന്ന് ഭാര്യയാണ് തന്നോട് പറഞ്ഞതെന്ന് ഇയാള്‍ പറയുന്നത്. ജീവനോടെ തിരിച്ച് വന്നു എന്നത് മാത്രമാണ് തന്റെ കുടുംബത്തിന് വിഷയമെന്നും യുവാവ് പറയുന്നു. ഒരു ലെതര്‍ ഫാക്ടറിയില്‍ തൊഴിലാളിയാണ് പീഡിപ്പിക്കപ്പെട്ട യുവാവ്. തന്നെ തട്ടിക്കൊണ്ട് പോയതിന് പീഡനം മാത്രമായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കപൂര്‍ത്തല റോഡില്‍ വെച്ച് തിങ്കളാഴ് വൈകിട്ടാണ് സംഭവം. നടന്ന് പോവുകയായിരുന്ന യുവാവിന്റെ സമീപത്ത് കാര്‍ നിര്‍ത്തി ഡ്രൈവര്‍ സീറ്റിലിരുന്ന പെണ്‍കുട്ടി ഒരു വിലാസം നല്കി വഴി ചോദിച്ചു. യുവാവ് വിലാസം വായിച്ച് നോക്കവേയാണ് യുവതി കണ്ണിലേക്ക് സ്േ്രപ അടിച്ചത്. ഇതോടെ യുവാവ് ബോധം കെട്ട് വീണു. ബോധം വരുമ്പോള്‍ താന്‍ കണ്ണ് കെട്ടപ്പെട്ട നിലയില്‍ കാറിനുളളില്‍ ഇരിക്കുകയാണ്. തുടര്‍ന്ന് യുവതികള്‍ യുവാവിനെ പരിചയമില്ലാത്ത ഒരിടത്തേക്ക് കൊണ്ട് പോയി. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. അതിന് ശേഷം നാല് പേരും ഊഴം വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും യുവാവ് പറയുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ യുവാവിനെ കണ്ണുകളും കയ്യും കെട്ടിയ നിലയില്‍ ഉപേക്ഷിച്ച് യുവതികള്‍ സ്ഥലം വിട്ടു. ഉന്നത കുടുംബങ്ങളില്‍ നി്ന്നുളളവരാണ് യുവതികള്‍ എന്നാണ് കാഴ്ചയില്‍ തോന്നിയതെന്നും എല്ലാവരും ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത് എന്നും യുവാവ് പറഞ്ഞു. വാര്‍ത്തകളെ തുടര്‍ന്ന് പഞ്ചാബ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.