മുൻ കാമുകിയെ കുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കാമുകിയെ തിരികെ വേണമെന്ന് യുവാവ്
ഗാസിയാബാദ്: പ്രണയബന്ധം അവസാനിപ്പിച്ചതിന് കാമുകൻ കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മറ്റൊരു യുവതിയുമായി കാമുകന്റെ വിവാഹം കഴിഞ്ഞതിനെ തുടർന്ന് ഇനി ബന്ധം തുടരാനില്ലെന്ന് കാമുകി അറിയച്ചതോടെയാണ് ക്രൂരകൃത്യം നടന്നത്. കാമുകിയെ കുത്തി മുറിവേൽപ്പിച്ച ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. വിശദാംശങ്ങൾ ഇങ്ങനെ:

ഗാസിയാബാദിൽ
ഗാസിയാബാദിൽ ഞായറാഴ്ച രാത്രിയാണഅ സംഭവം ഉണ്ടാകുന്നത്. അവസാന വർഷ നിയമ വിദ്യാർത്ഥിനിയാണ് ആക്രമിക്കപ്പെട്ട യുവതി. ട്യൂഷൻ ക്ലാസിലെ അധ്യാപകനായ യുവാവുമായി പെൺകുട്ടി അടുപ്പത്തിലാവുകയായിരുന്നു. ഇരുവരുടെയും ബന്ധം വീട്ടിലറിഞ്ഞതോടെ കാമുകന്റെ വീട്ടുകാർ ശക്തമായ എതിർപ്പുമായി രംഗത്തെത്തി.

വിവാഹം
വീട്ടുകാരുടെ നിർബന്ധത്തെ തുടർത്ത് യുവാവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. നാലു മാസം മുൻപാണ് വിവാഹം നടന്നത്. കാമുകന്റെ വിവാഹം കഴിഞ്ഞതോടെ പെൺകുട്ടി ഇയാളിൽ നിന്നും അകലം പാലിക്കാൻ തുടങ്ങി. എന്നാൽ പ്രണയം മറക്കാൻ കഴിയുന്നില്ലെന്നും ബന്ധം തുടരണമെന്നും ആവശ്യപ്പെട്ട് യുവാവ് പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു.

പ്രശ്നങ്ങൾ പരിഹരിക്കാൻ
ഞായറാഴ്ച രാത്രി യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. സംസാരത്തിനിടയിൽ അപ്രതീക്ഷിതമായി യുവാവ് കൈയ്യിൽ കരുതിയ കത്തിയും സ്ക്രൂ ഡ്രൈവറും ഉപയോഗിച്ചും യുവതിയെ കുത്തുകയായിരുന്നു. കരച്ചിൽ കേട്ട് പെൺകുട്ടിയുടെ അമ്മ ഓടിയെത്തിയപ്പോഴേക്കും യുവാവ് കത്തികൊണ്ട് സ്വന്തം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഗുരുതരാവസ്ഥയിൽ
പെൺകുട്ടിയുടെ വീട്ടുകാർ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദില്ലിയിലെ എയിംസ് ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.

സമാനമായ സംഭവം
രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഗാസിയാബാദിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇരുപത്തിയഞ്ചുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച ശേഷം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പെൺകുട്ടി ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

സഹോദരിക്ക് ഭക്ഷണവുമായി
സഹോദരിക്ക് ഉച്ച ഭക്ഷണവുമായി പോയ യുവതിയാണ് ആക്രമണത്തിന് ഇരയായത്. നടന്നുപോവുകയായിരുന്ന പെൺകുട്ടിയുടെ സമീപം വണ്ടി നിർത്തിയ ശേഷം പെൺകുട്ടിയുടെ അമ്മയേ പരിചയമുണ്ട് ഓഫീസിൽ വിടാമെന്ന് പറഞ്ഞു. ഇത് നിരസിച്ച പെൺകുട്ടിയെ ബലം പ്രയോഗിച്ച് വണ്ടിക്കുള്ളിലേക്ക് വലിച്ചുകയറ്റി. വാഹനത്തിനുള്ളിൽവെച്ച് ഉപദ്രവിക്കാനുള്ള ശ്രമം പെൺകുട്ടി എതിർത്തതിനെ തുടർന്ന് ബിയർ ബോട്ടിൽ ഉപയോഗിച്ച് തലയ്ക്കടിച്ചു. ഇതിന് ശേഷം ആളൊഴിഞ്ഞ വഴിയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications