കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരലുകള്‍ വെട്ടിയെടുത്തു; തലയ്ക്ക് പിന്നില്‍ വെട്ടി... വെടിവച്ചു, പോലീസുകാരനെ കൊന്ന പ്രതി പിടിയില്‍

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ കൊന്ന പ്രതി പിടിയില്‍ | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌ഷെഹറില്‍ കലാപത്തിനിടെ പോലീസ് ഓഫീസറെ മഴുകൊണ്ട് വെട്ടിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ കൊന്ന കേസിലാണ് കലുവ എന്നയാളെ പിടികൂടിയത്. ഇയാള്‍ ബുലന്ദ്‌ഷെഹറിനോട് ചേര്‍ന്ന ഗ്രാമത്തിലാണ് താമസം. ഒളിവിലായിരുന്നു. വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ച പോലീസ് പുലര്‍ച്ചെ വീട് വളഞ്ഞ് പിടിച്ചെന്നാണ് വിവരം.

പോലീസ് ഓഫീസറെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്ന് കരുതുന്ന മഴു ഇയാളില്‍ നിന്ന് കണ്ടെടുത്തു. സുബോധ് കുമാറിനെ ക്രൂരമായിട്ടാണ് അക്രമികള്‍ കൊന്നതെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ വിരലുകള്‍ വെട്ടി മാറ്റിയ ശേഷം തലയില്‍ വെട്ടുകയായിരുന്നു. പിന്നീടാണ് വെടിവച്ച് കൊന്നത്. അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റൊരു പ്രതി പ്രശാന്ത് നുട്ടിനെ മൂന്ന് ദിവസം മുമ്പ് പിടികൂയിയിരുന്നു....

 ആളൊഴിഞ്ഞ പാടത്ത്

ആളൊഴിഞ്ഞ പാടത്ത്

സുബോധ് കുമാറിന്റെ മൃതദേഹം ആളൊഴിഞ്ഞ പാടത്ത് ഉപേക്ഷിക്കപ്പെട്ട വാഹനത്തിലാണ് കണ്ടെത്തിയത്. അക്രമികളെ നിയന്ത്രിക്കുന്നതിന് എത്തിയ പോലീസ് സംഘത്തിലുള്ള പ്രമുഖനായിരുന്നു സുബോധ്. 20 പശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാരോപിച്ചാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

പിന്തുടര്‍ന്ന് കൊലപ്പെടുത്തി

പിന്തുടര്‍ന്ന് കൊലപ്പെടുത്തി

ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ ബോധപൂര്‍വം അക്രമികള്‍ ലക്ഷ്യംവച്ചിരുന്നുവെന്നാണ് പിന്നീട് തെളിഞ്ഞത്. ഇദ്ദേഹത്തെ വടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം ക്രൂരമായിട്ടാണ് കൊലപ്പെടുത്തിയത്. കാറില്‍ രക്ഷപ്പെടാന്‍ ഇദ്ദേഹം ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

 മൊബൈല്‍ വീഡിയോ ലഭിച്ചു

മൊബൈല്‍ വീഡിയോ ലഭിച്ചു

സംഘര്‍ഷത്തില്‍ സുബോധ് കുമാറിന് പുറമെ 20കാരനും കൊല്ലപ്പെട്ടിരുന്നു. പ്രശാന്ത് നട്ട്, കാലുവ, ജോണി എന്നിവര്‍ ചേര്‍ന്നാണ് സുബോധ് കുമാറിനെ കൊലപ്പെടുത്തിയത്. സുബോധ് കുമാറിന്റെ റിവോള്‍വര്‍ പിടിച്ചുവാങ്ങി വെടിവയ്ക്കുകയായിരുന്നു. പ്രദേശത്ത് നിന്ന് ലഭിച്ച മൊബൈല്‍ വീഡിയോയില്‍ ഇതെല്ലാം പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

ബജ്‌റംഗ്ദള്‍ നേതാവിനെ തിരയുന്നു

ബജ്‌റംഗ്ദള്‍ നേതാവിനെ തിരയുന്നു

അക്രമികളെല്ലാം ബുലന്ദ്‌ഷെഹര്‍ സ്വദേശികള്‍ തന്നെയാണ്. മൂന്നാമനെ പിടിക്കാന്‍ പോലീസ് ശ്രമം ഊര്‍ജിതമാക്കി. അക്രമത്തിന് കോപ്പ് കൂട്ടിയവരെയും പോലീസ് തിരയുന്നുണ്ട്. ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെയും പോലീസ് തിരയുന്നുണ്ട്.

സൈനികനെതിരെ തെളിവില്ലെന്ന് സൂചന

സൈനികനെതിരെ തെളിവില്ലെന്ന് സൂചന

താന്‍ നിരപരാധിയാണെന്ന് യോഗേഷ് പറയുന്നു. പോലീസ് പിടിക്കുമെന്ന് ഉറപ്പായതോടെ ഇയാള്‍ ഒളിവില്‍ പോയി. കൊലപാതക്കേസില്‍ സംശയിക്കുന്ന സൈനികന്‍ ജിതേന്ദ്ര മാലികിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജയിലിലാണ്. ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ തെളിവ് പോലീസിന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴും; ഉപാധികളുമായി മായാവതി രംഗത്ത്, രണ്ട് ആവശ്യങ്ങള്‍...മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴും; ഉപാധികളുമായി മായാവതി രംഗത്ത്, രണ്ട് ആവശ്യങ്ങള്‍...

English summary
In Bulandshahr Cop's Murder, Accused Who Attacked Him With Axe Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X