മംഗള്യാന് ചൊവ്വാ ദൗത്യം പൂര്‍ത്തിയാകുന്നു; ഇന്ധനവും ബാറ്ററിയും തീര്‍ന്നു, സംഭവിച്ചത് ഇങ്ങനെ
ദില്ലി: ഇന്ത്യയുടെ ചൊവ്വാപര്യവേഷണത്തിനായി വിക്ഷേപിച്ച മാര്‍സ് ഓര്‍ബിറ്റര്‍ മംഗള്യാന് പ്രവര്‍ത്തനം നിര്‍ത്തുന്നു. മംഗള്‍യാന്റെ ഇന്ധനവും ബാറ്ററിയുമെല്ലാം തീര്‍ന്നതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഒരു ദശാബ്ദത്തോളമായി മംഗള്യാന് വിക്ഷേപിച്ചിട്ട്. ചൊവ്വയുടെ പ്രതലത്തില്‍ ഇനിയും മംഗള്യാന് തുടരാനാവില്ലെന്നാണ് ഐഎസ്ആര്‍ഒ നല്കുന്ന സൂചന.
ഇതോടെ ചൊവ്വാ ദൗത്യം അവസാനിച്ചിരിക്കുകയാണ്. അതേസമയം ഐഎസ്ആര്‍ഒ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൊവ്വാ പര്യവേഷണം പുനരാരംഭിക്കുമോ എന്ന് വ്യക്തമല്ല. മംഗള്‍യാനില്‍ ഇന്ധനം തീര്‍ന്നുവെന്ന് കാര്യം ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

മംഗള്‍യാന്റെ ബാറ്ററിയും തീര്‍ന്നിട്ടുണ്ടെന്നും, ഉപഗ്രഹവുമായുള്ള ബന്ധവും നഷ്ടമായതായി ഐഎസ്ആര്‍ഒ വൃത്തള്‍ സൂചിപ്പിച്ചു. നേരത്തെ തുടരെ വന്ന ഗ്രഹണങ്ങളാണ് മംഗള്‍യാന്റെ പ്രവര്‍ത്തനം അവസാനിക്കാന്‍ ഇടയാക്കിയത്. ഏഴരമണിക്കൂറാണ് ഈ ഗ്രഹണങ്ങളെല്ലാം നീണ്ടുനിന്നത്.
ഒരു മണിക്കൂര്‍ 40 മിനുട്ടുള്ള ഗ്രഹം കൈകാര്യം ചെയ്യാനുള്ള പര്യാപ്തത മാത്രമാണ് മംഗള്‍യാന്റെ ബാറ്ററിക്കുള്ളത്. അതില്‍ കൂടുതല്‍ നീണ്ടു നിന്ന ഗ്രഹണമായത് കൊണ്ട് ബാറ്ററി തീര്‍ന്നുപോവുകയായിരുന്നു. ഗ്രഹണം നിശ്ചിത സമയത്തിന് മുകളിലേക്ക് നീങ്ങുന്നതിന് അനുസരിച്ച് ബാറ്ററിയുടെ പ്രവര്‍ത്തനം അവസാനിച്ച് വരും.
ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷ ഘടന, അണുവികിരണങ്ങള്‍ എന്നിവയുടെ പഠനത്തിനായി 2013 നവംബര്‍ അഞ്ചിനാണ് 450 രൂപ ചെലവില്‍ മംഗള്യാന് വിക്ഷേപിച്ചത്. 2014 സെപ്റ്റംബര്‍ 24ന് ആദ്യ ശ്രമത്തില്‍ തന്നെ ഉപഗ്രഹത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ചു. ചൊവ്വയുടെ ഭ്രമണപഥത്തില്‍ ആറുമാസത്തെ കാലാവധിയാണ് മംഗയാന് വിക്ഷേപിക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്നു.
ഇന്ത്യക്ക് എട്ട് വര്‍ഷത്തോളമാണ് മംഗള്‍യാന്റെ സേവനം ലഭിച്ചത്. മംഗള്യാന് കാര്യമായ ശാസ്ത്രീയ ഫലങ്ങള്‍ നല്‍കുകയും ചെയ്തിരുന്നതായിട്ടാണ് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആയിരക്കണക്കിന് ചിത്രങ്ങള്‍ മംഗള്യാന് പകര്‍ത്തിയിട്ടുണ്ട്.
അതേസമയം പ്രതീക്ഷിച്ചതിലും കൂടുതല്‍ സേവനമാണ് മംഗള്‍യാനില്‍ നിന്ന് കിട്ടിയതെന്ന് ഐഎസ്ആര്‍ഒ പറയുന്നു. മോം ഒരു സാങ്കേതി പ്രദര്‍ശന സംരംഭമായിരുന്നു. ഉപരിതല ഭൗമശാസ്ത്രം, ഗ്രഹ രൂപഘടന, അന്തരീക്ഷ മാറ്റങ്ങള്‍, ഉപതരിതല താപനില, അറ്റ്മോസ്ഫിയര്‍ എസ്കോപ് പ്രൊസസ്സ് എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി ആകെ പതിനഞ്ച് കിലോഗ്രാം ഭാരമുള്ള അഞ്ച് ശാസ്ത്രീയ പേലോഡുകളാണ് വഹിച്ചിരുന്നത്.
ഒപ്പം മാര്‍സ് കളര്‍ ക്യാമറ, തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റര്‍, മീഥെയ്ന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ്, മാര്‍ക്സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോമ്പോസിയേഷന് അനലൈസര്‍, ലെയ്മാന് ആല്‍ഫ ഫോട്ടോമീറ്റര്‍ എന്നീ ഉപകരണങ്ങളും മംഗള്‍യാനില്‍ ഉണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications