മോദി തരം താഴ്ന്നവനെന്ന പരാമർശം; മണിശങ്കർ അയ്യർ മാപ്പ് പറയണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ
ദില്ലി: കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ മാപ്പ് പറയണമെന്ന് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മണിശങ്കർ അയ്യർ തരംതാഴ്ന്നവനെന്ന് ആക്ഷേപിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരായ മോശം പരാമർശത്തിൽ രാഹുൽ ട്വിറ്ററിലൂടെയാണ് തന്റെ അതൃപ്തി അറിയിച്ചത്. ''ബി.ജെ.പിയും പ്രധാനമന്ത്രിയും കോൺഗ്രസ് പാർട്ടിക്കെതിരെ വളരെ മോശം ഭാഷ ഉപയോഗിക്കാറുണ്ട്. എന്നാൽ കോൺഗ്രസിന് വ്യത്യസ്തമായ സംസ്കാരവും പാരമ്പര്യവുമാണുള്ളത്. മണിശങ്കർ അയ്യർ പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാകില്ല. അദ്ദേഹം അതിൽ മാപ്പുപറയുമെന്ന് താനും കോൺഗ്രസ് പാർട്ടിയും കരുതുന്നത്" എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
''മോദി തരംതാഴ്ന്ന, സംസ്കാരമില്ലാത്ത വ്യക്തിയാണ്. ഈ സമയത്ത് എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ ര്ഷ്ട്രീയം കളിക്കുന്നത്" എന്നായിരുന്നു മണിശങ്കർ അയ്യരുടെ പ്രസ്താവന. ഗുജറാത്ത് റാലിയിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പരാമർശിക്കാതെ ഇന്ത്യയുടെ നിർമിതിക്കായി ബാബാ സാഹേബ് അംബേദ്കർ നൽകിയ സംഭാവനകളെ കുറിച്ച് മോദി സംസാരിച്ചതിനെതിരെ പ്രതികരിക്കവെയാണ് അയ്യർ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. അംബേദ്കറിന്റെ പരിശ്രമങ്ങളെ തഴയാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അത് വിജയിച്ചില്ലെന്നും മോദി പറഞ്ഞിരുന്നു.
അതേസമയം മണിശങ്കര്‍ അയ്യര്‍ പറഞ്ഞതിന് ക്ഷമ ചോദിക്കാനും രാഹുൽ ഗാന്ധി മറന്നില്ല. എന്നെ തരം താഴ്ന്നവനെന്ന് വിളിച്ചതിനോട് പ്രതികരിക്കുന്നില്ലായിരുന്നു പ്രധാനമന്ത്രി നല്കിയ മറുപടി. അത്തരമൊരു മനസ്ഥിതി ഞങ്ങള്‍ക്കില്ല. ഡിസംബര്‍ ഒമ്പതിനും 14 നും നടക്കുന്ന വോട്ടെടുപ്പിലൂടെ കോണ്ഗ്രസുകാരോട്ഇതിന്ഞങ്ങള് മറുപടി പറയുമെന്ന് സൂറത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ മോദി പറഞ്ഞു. മണിശങ്കര്‍ അയ്യരുടെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും രംഗത്തെത്തി. നമ്മുടെ പ്രധാനമന്ത്രിയെ തരംതാഴ്ന്നവനെന്നാണ്അയ്യര് വിശേഷിപ്പിച്ചത്. എന്നാല്‍ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ അഭിമാനമാണെന്നും രവിശങ്കര്‍ പ്രതികരിച്ചു.
BJP and PM routinely use filthy language to attack the Congress party. The Congress has a different culture and heritage. I do not appreciate the tone and language used by Mr Mani Shankar Aiyer to address the PM. Both the Congress and I expect him to apologise for what he said.
— Office of RG (@OfficeOfRG) December 7, 2017