മണിപ്പൂർ വീണ്ടും അശാന്തം; വൻ പ്രതിഷേധം, പോലീസിന് നേരെ കല്ലേറ്..സമ്പൂർണ അടച്ചിടൽ
ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം. മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലാണ് പ്രേക്ഷോഭങ്ങൾ അരങ്ങേറിയത്. ബിജെപി സർക്കാരിന്റെ രൂപീകരണവും കുക്കി നേതാക്കൾ സർക്കാരിൻ്റെ ഭാഗമായതുമാണ് സംഘർഷങ്ങൾക്ക് വഴിവെച്ചത്. കുക്കി നേതാവായ നെംച കിപ്ഗിനെ ഉപമുഖ്യമന്ത്രിയാക്കിയതാണ പ്രക്ഷോഭകരെ ചൊടിപ്പിച്ചത്.
പ്രത്യേക ഭരണസമിതി എന്ന ദീർഘകാല ആവശ്യം അവഗണിക്കപ്പെട്ടതിൽ ടുയിബോങ് ബസാറിന് സമീപം തടിച്ചുകൂടിയ പ്രക്ഷോഭകർ പുതിയ സർക്കാരിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. കിപ്ഗനെതിരെ മുദ്രാവാക്യങ്ങളുയർത്തിയ പ്രതിഷേധിക്കാ മരങ്ങളും ടയറുകളും കത്തിച്ച് റോഡുകൾ തടയാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറുണ്ടായി.

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന ശ്രമിച്ചതോടെ സ്ഥിതി രൂക്ഷമായി. പ്രതിഷേധക്കാർ കല്ലേറ് തുടർന്നതോടെ സേന ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കുകളേറ്റു. കാര്യമായ വസ്തുനഷ്ടംസ്ഥിരീകരിച്ചിട്ടില്ല.സ്ഥിതി ഇപ്പോഴും സംഘർഷഭരിതമാണെന്നും സാഹചര്യം നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കാങ്പോക്പിയിൽ നിന്നുള്ള നെംച കിപ്ഗൻ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബുധനാഴ്ച വൈകുന്നേരം മുതൽ ജില്ലയിൽ സംഘർഷം പുകയുന്നുണ്ടായിരുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുക്കി മേഖലയായ ചുരചന്ദ്പൂരിലടക്കം വിവിധ ഗ്രൂപ്പുകൾ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്.
സർക്കാർ രൂപീകരണത്തിനെതിരെ കുക്കി നേതാക്കൾ
ഏകദേശം ഒരു വർഷത്തോളം നീണ്ട രാഷ്ട്രപതി ഭരണത്തിന് ശേഷമാണ് ബിജെപി നേതാവ് യുമ്‌നം ഖേംചന്ദ് സിങ്ങിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റത് . മെയ്തേയ് വിഭാഗക്കാരനാണ് ഖേംചന്ദ് സിങ്ങ്.അതിനിടെ പുതിയ സർക്കാർ രൂപീകരണത്തിൽ പങ്കെടുത്ത കുക്കി എംഎൽഎമാരായ ഉപമുഖ്യമന്ത്രി നേംച കിപ്‌ജെൻ, എൽഎം കുട്ടെ, നൂർസങ്‌ലൂർ സനേറ്റ് എന്നിവരെ സാമൂഹികമായി ബഹിഷ്കരിക്കുമെന്നും കുക്കി വിഭാഗം നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
"മണിപ്പൂർ സർക്കാർ രൂപീകരണത്തിൽ കുക്കി-സോ എംഎൽഎമാർ പങ്കെടുത്തതിനെ ശത്രുപക്ഷത്ത് ചേരുന്നതിന് തുല്യമായാണ് കാണുന്നത്. ഈ എംഎൽഎമാർ സ്വന്തം ജനങ്ങളുടെ വേദനകൾക്കും കഷ്ടപ്പാടുകൾക്കും വികാരങ്ങൾക്കും മേലെ അവരുടെ രാഷ്ട്രീയ ഭാവിക്കാണ് മുൻഗണന നൽകിയത് . ജനങ്ങളുടെ രോഷമാണ് ഇന്ന് കണ്ടത്. സുരക്ഷാ സേന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്',കുക്കി നേതാക്കളിൽ ഒരാൾ പറഞ്ഞു.
മണിപ്പൂരിലെ കുക്കി-സോ നിവാസികൾക്കായി ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശവും സ്വന്തം നിയമസഭയും രൂപീകരിക്കണമെന്നാണ് കുക്കി സോ സംഘടനയും കുക്കി-സോ കൗൺസിലും ആവശ്യപ്പെടുന്നത്. ജനങ്ങൾ വിശ്വസിച്ചേൽപ്പിച്ച നിയമസഭാ അംഗങ്ങൾ സ്വന്തം ജനങ്ങളെത്തന്നെ വഞ്ചിക്കാൻ തീരുമാനിച്ചതിൽ ദുഃഖവും നിരാശയും രേഖപ്പെടുത്തുന്നതായി കെഎസ്ഒ പ്രസ്താവനയിൽ പറഞ്ഞു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications