Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിരൻ സിംഗിനെ ഒഴിവാക്കും? മണിപ്പൂരിൽ മനസ് തുറക്കാതെ നേതൃത്വം..ഈ പേരുകളും പരിഗണനയിൽ

ദില്ലി;പ്രവചനങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് മണിപ്പൂരിൽ ബി ജെ പി ഭരണ തുടർച്ച നേടിയത്. 60 അംഗ നിയമസഭയിൽ 32 സീറ്റുകളാണ് ബി ജെ പിക്ക് ലഭിച്ചത്. 2017 ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസിന് ലഭിച്ചത് വെറും അഞ്ച് സീറ്റുകളായിരുന്നു. എൻ പി പി 7 സീറ്റുകളും എൻ പി എഫ് 5 സീറ്റുകളും നേടിയിരുന്നു.

ഭരണതുടർച്ച നേടിയതോടെ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ ദേശീയ നേതൃത്വം ആരംഭിച്ചെങ്കിലും അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ദേശീയ നേതൃത്വം സസ്പെൻസ് തുടരുകയാണ്.

1


മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയായിരുന്നു ബി ജെ പി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുൻ മുഖ്യമന്ത്രിയായിരുന്ന എൻ ബിരേൻ സിംഗിനെ മുഖ്യമന്ത്രിയാക്കിയേക്കുമെന്നാണ് തുടക്കത്തിൽ വിലയിരുത്തപ്പെട്ടത്. ഹീന്‍ഗാംഗ് മണ്ഡലത്തില്‍ നിന്ന് 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ പി.ശരത്ചന്ദ്ര സിംഗിനെ പരാജയപ്പെടുത്തിയായിരുന്നു ബിരേൻ സിംഗ് വിജയിച്ചത്.

2

എന്നാൽ ഇത്തവണ ബിരേനിനെ പരിഗണിക്കില്ലെന്ന സൂചനകളാണ് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം ഗവർണറുമായി കൂടിക്കാഴ്ച ബിരേൻ സിംഗ് രാജിവെച്ചെങ്കിലും സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ അദ്ദേഹം നടത്തിയിട്ടില്ല. പാർട്ടിയുടെ പാർലമെന്ററി ബോർഡ് സംസ്ഥാന ഘടകവുമായി ആലോചിച്ച് അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നണ് മണിപ്പൂർ ബിജെപി അധ്യക്ഷ എ ശാരദാ ദേവി തൊട്ട് പിന്നാലെ പ്രതികരിച്ചത്.

3


അടുത്ത സർക്കാരിനെ നയിക്കാൻ എന്തുകൊണ്ടാണ് ബിരാൻ സിംഗിനെ ചുമതലപ്പെടുത്താത്തത് എന്ന് വ്യക്തമല്ല. സംസ്ഥാനത്ത് അദ്ദേഹം സമാധാനം സ്ഥാപിക്കുകയും സമഗ്രമായ വികസനം ഉറപ്പാക്കുകയും ചെയ്തു. കുന്നുകളിലും താഴ്വരയിലും അസമത്വം ഇല്ലാതെ തന്നെ വികസനം നടപ്പാക്കി, ബിരേൻ സിംഗ് അനുയായികൾ പറയുന്നു. 2017 ൽ നിന്ന് പാർട്ടിയുടെ ഭൂരിപക്ഷം ഇക്കുറി മെച്ചപ്പെടുത്തി. 60 ൽ നിന്ന് 32 സീറ്റുകൾ നേടി. മണിപ്പൂരിൽ കോൺഗ്രസിന് ശേഷം ഭൂരിപക്ഷം നേടുന്ന രണ്ടാമത്തെ കക്ഷിയായി ബി ജെ പി മാറി. 2012ൽ 42 സീറ്റാണ് കോൺഗ്രസ് നേടിയത്, നേതാക്കൾ കൂട്ടിച്ചേർത്തു.

4


അതേസമയം 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയ ബിരേൻ സിംഗ് കഴിഞ്ഞ അഞ്ച് വർഷം മുഖ്യമന്ത്രി കേസരയിൽ അത്ര സുഗമമായ ഭരണമായിരുന്നില്ല നയിച്ചത്. ഈ സാഹചര്യത്തിൽ 'ചുമക്കേണ്ട ബാധ്യത' പാർട്ടിക്കില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.

5

അതേസമയം ബിരേൻ സിംഗ് അല്ലേങ്കിൽ തോംഗം ബിശ്വജിത്ത്, കോന്തൗജം ഗോവിന്ദാസ് എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. ആർ എസ് എസിന്റെ ഗുഡ്ബുക്കിൽ ഇടംപിടിച്ച നേതാവാണ് ബിശ്വജിത്ത്. . മാത്രമല്ല 2017 ൽ മുഖ്യമന്ത്രിക്കേസരക്കായുള്ള താത്പര്യം ബിശ്വജിത്ത് പ്രകടിപ്പിച്ചിരുന്നു.എന്നാൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മുൻ മന്ത്രിയെന്ന നിലയിൽ ഭരണത്തിലെ അനുഭവപരിചയം ഉള്ളതിനാൽ അന്ന് ബിരേനെ തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ തൃണമൂൽ കോൺഗ്രസിലായിരുന്ന ബിശ്വജിത്ത് 2016 ലാണ് ബി ജെ പിയിൽ ചേർന്നത്.

6


കോൺഗ്രസ് കോന്തൗജം ഗോവിന്ദാസ് നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. സംസ്ഥാന അധ്യക്ഷ പദവി ഉപേക്ഷിച്ചായിരുന്നു ഗോവിന്ദ ദാസിന്റെ കൂടുമാറ്റം. 7 തവണ എം എൽ എയായിരുന്ന അദ്ദേഹം ഒരിക്കൽ പോലും നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നില്ല. ബി ജെ പിയിൽ പുതിയ നേതാവായ അദ്ദേഹത്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യത ഇല്ലെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നിണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+