'ഇന്ത്യ' മണിപ്പൂരില്‍..; 'ഞങ്ങളിവിടെ വന്നത് രാഷ്ട്രീയ നേട്ടത്തിനല്ല, വസ്തുത ജനങ്ങളറിയണം'
ഇംഫാല്‍: മാസങ്ങളായി കലാപം തുടരുന്ന മണിപ്പൂരില്‍ എത്തി പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യയിലെ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എംപിമാരുടെ പ്രതിനിധി സംഘം. 16 പാര്‍ട്ടികളില്‍ നിന്നുള്ള 21 എംപിമാരുടെ പ്രതിനിധി സംഘമാണ് അക്രമബാധിതമായ മണിപ്പൂരിലെത്തിയിരിക്കുന്നത്. അക്രമം രൂക്ഷമായ പ്രദേശത്തെ സ്ഥിതിഗതികള്‍ നേതാക്കള്‍ വിലയിരുത്തും.
കോണ്‍ഗ്രസില്‍ നിന്ന് അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗൊഗോയ്, ഫൂലോ ദേവി നേതം, കൊടിക്കുന്നില്‍ സുരേഷ് , തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സുസ്മിത ദേവ്, ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് സുശീല്‍ ഗുപ്ത, ശിവസേന (യുബിടി)യില്‍ നിന്ന് അരവിന്ദ് സാവന്ത്, ഡി എം കെയില്‍ നിന്ന് കനിമൊഴി, സി പി എമ്മില്‍ നിന്ന് എ എ റഹീം എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.

രാജീവ് രഞ്ജന്‍ സിംഗ്, അനീല്‍ പ്രസാദ് ഹെഗ്ഡെ (ജെഡിയു), സന്തോഷ് കുമാര്‍ (സിപിഐ), മനോജ് കുമാര്‍ ഝാ (ആര്‍ജെഡി), ജാവേദ് അലി ഖാന് (സമാജ്വാദി പാര്‍ട്ടി), മഹുവ മാജി (ജെഎംഎം), പിപി മുഹമ്മദ് ഫൈസല്‍ (എന്‍സിപി), ഇ ടി മുഹമ്മദ് ബഷീര്‍ (മുസ്ലീം ലീഗ്), എന്‍ കെ പ്രേമചന്ദ്രന് (ആര്‍എസ്പി), ഡി രവികുമാര്‍ (വിസികെ), തിരുതോല്‍ തിരുമാവളവന് (വിസികെ), ) ജയന്ത് സിംഗ് (ആര്‍എല്‍ഡി) എന്നിവരും സംഘത്തിലുണ്ട്.
രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്നയിക്കാനല്ല, മണിപ്പൂരിലെ ജനങ്ങളുടെ വേദന മനസിലാക്കാനാണ് തങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത് എന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. മണിപ്പൂരില്‍ ഉയര്‍ന്നുവന്ന സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് തങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത് ക്രമസമാധാന പ്രശ്നമല്ല, വര്‍ഗീയ കലാപമാണ്. അയല്‍ സംസ്ഥാനങ്ങളെയും ഇത് ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മലയോര മേഖലകളിലെയും താഴ്വരയിലെയും അക്രമ ബാധിത പ്രദേശങ്ങള്‍ പ്രതിനിധി സംഘം സന്ദര്‍ശിക്കും. ഞായറാഴ്ച മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുകെയെയും സംഘം കാണും. മണിപ്പൂരിലെ നേര്‍ക്കാഴ്ച എംപിമാരുടെ സംഘം പാര്‍ലമെന്റില്‍ വിശദീകരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ എം പിമാര്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വംശീയ സംഘര്‍ഷം രൂക്ഷമായ മണിപ്പൂരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. മേയ് 3 മുതല്‍ മണിപ്പൂരില്‍ ആരംഭിച്ച വംശീയ കലാപത്തില്‍ 160 ലധികം പേര് കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications