Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂര്‍ കലാപം: വിരമിച്ച ഹൈക്കോടതി ജഡ്ജി അന്വേഷിക്കുമെന്ന് അമിത് ഷാ, ആറ് കേസുകള്‍ സിബിഐക്ക് വിടും

ഇംഫാല്‍: മണിപ്പൂരിലെ വംശീയ കലാപം വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അക്രമവുമായി ബന്ധപ്പെട്ട ആറ് കേസുകള്‍ സി ബി ഐ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. കലാപം തകര്‍ത്ത മണിപ്പൂരില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതാണ് അമിത് ഷാ. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ ആയിരിക്കും സി ബി ഐ അന്വേഷണം നടത്തുക അമിത് ഷാ വ്യക്തമാക്കി.

അന്വേഷണം നിഷ്പക്ഷമായിരിക്കുമെന്നും അക്രമത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടുപിടിക്കുമെന്ന് എല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്നു എന്നും അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാനും അഭയാര്‍ത്ഥികളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

AMIT SHAH

ബി ജെ പി സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിന് ശേഷം മണിപ്പൂര്‍ ശാന്തമാണ് എന്നും ജനങ്ങള്‍ക്ക് വികസനവും ക്ഷേമവും തങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു. കലാപത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അഭയാര്‍ത്ഥികളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, കുക്കി, മെയ്‌തേയ് സമുദായങ്ങളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും താന്‍ നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വിന്യസിച്ചിരിക്കുന്ന ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനത്തിന് സിആര്‍പിഎഫിലെ മുന്‍ ഡിജി കുല്‍ദീപ് സിംഗിന്റെ കീഴില്‍ ഒരു ഇന്റര്‍-ഏജന്‍സി വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

കാംഗ്പോപിയിലും മോറേയിലും കുക്കി കമ്മ്യൂണിറ്റിയിലെ നേതാക്കളെയും അമിത് ഷാ കണ്ടിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ സുരക്ഷയും വിതരണവും അമിത് ഷാ ഉറപ്പാക്കുകയും ചെയ്തു. മേയ് 3 ന് ആരംഭിച്ച കലാപത്തില്‍ 80 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മെയ്തി സമുദായത്തിന് എസ്ടി പദവി നല്‍കാനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സംസ്ഥാനം കലാപമുഖരിതമായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+