അമര്‍ രഹേ.. യമുനാ തീരത്ത് മന്മോഹന് അന്ത്യവിശ്രമം, ആദരവോടെ വിട നല്കി രാജ്യം
യമുനാതീരത്തെ ശബ്ദമുഖരിതമാക്കി 'അമര്‍ രഹേ' മുദ്രാവാക്യങ്ങള്‍ മുഴങ്ങി. രാജ്യത്തിന്റെ ഗതിമാറ്റിയ പ്രധാനമന്ത്രിക്ക് അര്‍ഹിക്കുന്ന ആദരവോടെ വിട. യാത്രാമൊഴി നല്‍കാനെത്തിയവരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരും വരെ. ഒടുവില്‍ യമുനയുടെ കരയില്‍ നിഗംബോധ് ഘാട്ടില്‍ മന്മോഹന് അന്ത്യവിശ്രമം.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോട് കൂടിയാണ് സംസ്ക്കാരം. പൂക്കള്‍ കൊണ്ട് അലങ്കരിച്ച തുറന്ന ട്രക്കില്‍ വിലാപയാത്രയായാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് മന്മോഹന് സിംഗിന്റെ മൃതദേഹം നിഗംബോധ് ഘാട്ടിലേക്ക് എത്തിച്ചത്. രാഹുല്‍ ഗാന്ധി അടക്കമുളള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും അന്ത്യയാത്രയില്‍ പ്രിയ നേതാവിനെ അനുഗമിച്ചു. യാത്രയിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'മന്മോഹന് അമര്‍ രഹേ' മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും ഭൂട്ടാന് രാജാവ് ജിഗ്മെ വാംങ്ചുക്, മൗറീഷ്യസ് വിദേശകാര്യ മന്ത്രി എന്നിവരും മന്മോഹന് സിംഗിന്റെ സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്തു. മുന്പ്രധാനമന്ത്രിയോടുളള ആദരസൂചകമായി രാജ്യത്ത് 7 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
കോണ്‍ഗ്രസും ഒരാഴ്ചത്തേക്ക് പാര്‍ട്ടിയുടെ സ്ഥാപക ദിനാഘോഷം അടക്കമുളള ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. ജനുവരി 3നായിരിക്കും പരിപാടികള്‍ പുനരാരംഭിക്കുക. 92കാരനായ മന്മോഹന് സിംഗ് വ്യാഴാഴ്ച രാത്രി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഏതാനും മാസങ്ങളായി അദ്ദേഹം വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു. 2004 മുതല്‍ 2014 വരെ യുപിഎ സര്‍ക്കാരിനെ നയിച്ച അദ്ദേഹം ഇന്ത്യയുടെ സാമ്പത്തിക പരിഷ്ക്കാര ശില്പി എന്നാണ് അറിയപ്പെടുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications