ത്രിപുരയും നാഗാലാന്റും മാത്രമല്ല മേഘാലയയും ബിജെപി തന്നെ ഭരിക്കും; അമിത് ഷായെ വിളിച്ച് സാങ്മ
60 അംഗ മേഘാലായ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപി 26 സീറ്റുകളായിരുന്നു നേടിയത്

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി തന്നെ ഭരിക്കും. ത്രിപുരയിലും നാഗാലാന്റിലും ബി ജെ പി സഖ്യത്തിന് ഭരണം നിലനിർത്താൻ സാധിച്ചിരുന്നു. മേഘാലയയിൽ കോൺറാഡ് സാങ്മ നയിക്കുന്ന എൻപിപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സാങ്മ ബി ജെ പിയുടെ പിന്തുണ തേടി. ഇതോടെയാണ് മേഘാലയയിലും ബിജെപിക്ക് അധികാരത്തിന് വഴിയൊരുങ്ങിയത്.
60 അംഗ മേഘാലായ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപി 26 സീറ്റുകളായിരുന്നു നേടിയത്. ഇതോടെ ഭരണത്തിലേറണമെങ്കിൽ മറ്റ് പാർട്ടികളുടെ പിന്തുണ എൻ പി പിക്ക് ആവശ്യമായി വരികയായിരുന്നു. ബി ജെ പിയുമായി നേരത്തേ സഖ്യത്തിലാണ് എൻ പി പി മേഘാലയ ഭരിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സഖ്യം പിരിയുകയും എൻ പി പി തനിച്ച് മത്സരിക്കുകയുമായിരുന്നു. തൂക്കുസഭയിലേക്ക് സാഹചര്യം നീങ്ങിയതോടെ വൈരം മറന്ന് കേന്ദ്ര മന്ത്രി അമിത് ഷായെ സാങ്മ ബന്ധപ്പെട്ടു.
സാങ്മ അമിത് ഷായെ ബന്ധപ്പെട്ടതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് തൂക്കുസഭയ്ക്ക് സാധ്യത കൽപ്പിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം ഹിമന്ത സാങ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ തന്നെ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ എൻപിപിയും ബിജെപിയും വീണ്ടും കൈകോർത്തേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഇത്തവണയും രണ്ട് സീറ്റുകളാണ് ലഭിച്ചത്.അതേസമയം ബി ജെ പിയെ കൂടാതെ മറ്റു പാര്‍ട്ടികളുടെ പിന്തുണയും സര്‍ക്കാര്‍ രൂപീകരണത്തിന് സാങ്മയ്ക്ക് ആവശ്യമായി വരും. മുൻ സഖ്യകക്ഷിയായ യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയും എൻ പി പി തേടും. ഇത്തവണ ഞെട്ടിച്ച പ്രകടനമായിരുന്നു യു ഡി പി കാഴ്ചവെച്ചത്. 11 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്ത് എത്താൻ യുഡിപിക്ക് സാധിച്ചിരുന്നു.
ത്രിപുരയിലും നാഗാലാന്റിലും ഇത്തവണയും മികച്ച വിജയമായിരുന്നു ബി ജെ പി കാഴ്ച വെച്ചത്.60 അംഗ നിയമസഭയില്‍ 32 സീറ്റുകളാണ് ബി ജെ പിക്ക് നേടാനായത്.. ബി ജെ പി സഖ്യകക്ഷിയായ ഐ പി എഫ് ഒരു സീറ്റിലും വിജയിച്ചു. സി പി എം-കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളിലാണ് വിജയിച്ചത്. അതേസമയം കന്നിയങ്കത്തിനിറങ്ങിയ തിപ്ര മോത്ത 13 സീറ്റുകളിലാണ് വിജയം നേടിയത്. നാഗാലന്‍ഡിലും ബിജെപി ഭരണം നിലനിര്‍ത്തി. ബിജെപി എന്‍ഡിപിപി സഖ്യം 37 സീറ്റുകളിലാണ് വിജയിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications