ഫായിലിന് ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു;7 മരണം
ഭുവനേശ്വര്‍: ആന്ധ്ര, ഒഡീഷ തീരത്തേക്ക് ആഞ്ഞടിച്ച ഫായിലിന് ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു. 48 മണിക്കൂര്‍ കൂടി മഴ തുടരും. ചുഴലി തീരത്തേക്കടുക്കുന്നതിന് മുന്നോടിയായിയുണ്ടായ കനത്ത മഴയിലും കാറ്റിലും ഏഴ് പേര് മരിച്ചു. എന്നാല്‍ ആന്ധ്രയില്‍ ചുഴലി വലിയെ കെടുതി ഉണ്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്
ഫായിലിന് ഏറ്റവും ശക്തിയായി വീശുമെന്ന് കരുതപ്പെട്ടിരുന്ന ഒഡിഷയിലെ ഗോപല്‍ പുരിയില്‍ നിന്ന് വാര്‍ത്ത വിനിമയ സംവിധാനങ്ങളും വൈദ്യുതി വിതരണവും തകരാറിലായതിനാല്‍ കൃത്യമായ വിവരങ്ങല്‍ ലഭ്യമാകുന്നില്ല. ശനിയാഴ്ച രാത്രി ഒുമ്പതു മണിയോടെയാണ് ഗോപല്‍ പുരിയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശിയത്. സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തില്‍പ്പെട്ട ചുഴലിക്കാറ്റാണ് ഫായിലിനെന്നാണ് കാലാവസ്ഥകേന്ദ്രം നല്കുന്ന വിവരം.
ആന്ധ്രയിലും ഒഡീഷയിലൂമായി അഞ്ഞുറോളം ദുരിദാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്ന് സൈനിക വിഭാഗങ്ങളും തയ്യാറെടുപ്പുകളോടെ സജ്ജമാണ്. ദേശീയ ദുരിതാശ്വാസ നിവാരണസേന രണ്ടായിരത്തോളം പേരെ ഒഡീഷ, ആന്ധ്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. ഫിയാലിന് ശമിച്ചതിന് ശേഷം മാത്രമെ രക്ഷാപ്രവര്‍ത്തനങ്ങല്‍ ആരംഭിക്കാന്‍ സാധിക്കൂ.

വണ്ടിയെപ്പോഴെത്തും
ഫായിലിനെ തുടര്‍ന്ന് ട്രെയിനുകളെല്ലാം നിര്‍ത്തലാക്കിയതോടെ റെയില്‍വേ സ്റ്റേഷനില്‍ പെട്ടുപോയ യാത്രക്കാര്‍. ഭവനേശ്വരില് നിന്നുള്ള ദൃശ്യം

കുടയെ പാറല്ലെ
പൂരിയിലെ ജഗനാഥ ക്ഷേത്രത്തിനടുത്ത് കനത്തമഴയില്‍ നടക്കാന്‍ പാടുപെടുന്ന സ്ത്രീകള്‍

ഇരുട്ടിലുമായി
കനത്ത മഴയിലും കാറ്റിലും വൈദ്യുതി വിതരണവും പൂര്‍ണമായും നിലച്ചു

മഴ തുടരും
ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും 48 മണിക്കൂര്‍ ഇനിയും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്

വരിതെറ്റാതെ
ദുരിദാശ്വാസക്യാമ്പില് ഭക്ഷണത്തിനായി വരിയില്‍ നില്ക്കുന്നവര്

വിമാനവും നിന്നു
കലാവസ്ഥ മോശമായതിനാല്‍ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഭവനേശ്വരിലെ ബിജു പട്ടനായിക് എയര്‍പ്പോര്‍ട്ടില്‍ കാത്തുനില്ക്കുന്ന യാത്രക്കാര്‍

തണുപ്പുണ്ടല്ലേ
ദുരിദാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെട്ടവരുടെ കഴിഞ്ഞ രാത്രി

തീരം തൊട്ടത്
ശനിയാഴ്ച രാത്രി ഒുമ്പതു മണിയോടെയാണ് ഗോപല്‍ പുരിയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശിയത്.

ആന്ധ്രയില്‍
ഒഡീഷയില്‍ ഏഴ്പേര് മരിച്ചെങ്കിലും ആന്ധ്രയില്‍ ചുഴലി വലിയെ കെടുതി ഉണ്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്

കാറ്റും മഴയും
കാറ്റിനെക്കാള്‍ ഭീതിപരത്തുന്ന മഴയും ദുഷ്കരമാണ്

കലിതുള്ളി
ഒഡീഷയിലെ ഗോപാല്‍പൂര്‍ ബീച്ചില്‍ നിന്നുള്ള ദൃശ്യം

സുരക്ഷ
ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്ന് സൈനിക വിഭാഗങ്ങളും തയ്യാറെടുപ്പുകളോടെ സജ്ജമാണ്. ദേശീയ ദുരിതാശ്വാസ നിവാരണസേന രണ്ടായിരത്തോളം പേരെ ഒഡീഷ, ആന്ധ്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.

ദുരിദാശ്വാസ ക്യാമ്പ്
ആന്ധ്രയിലും ഒഡീഷയിലുമായി അഞ്ഞുറോളം ദുരിദാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

മരണം
കനത്തെ മഴയെ തുടര്‍ന്നും മരങ്ങല്‍ കടപുഴകി വീണതിനെ തുര്ന്നുമാണ് ഏഴ് മരണങ്ങല്‍ സംഭവിച്ചത്

ഗതാഗതം
ദേശീയ പാത അഞ്ചിലെ ഗതാഗതം പരിപൂര്‍ണമായി തടഞ്ഞ അധികൃതര്‍ ഇതുവരെ അഞ്ചു ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

മുന്നൊരുക്കം
ഫയാലിന് തീരത്തേക്ക് അടുക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യം
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications