പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചു!! വീണ്ടും മീ ടൂ വെളിപ്പെടുത്തല്‍..
Recommended Video
കഴിഞ്ഞ ദിവസങ്ങളില്‍ തുടങ്ങിയ മീടൂ വെളിപ്പെടുത്തലുകള്‍ വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നു. ബോളിവുഡില്‍ തുടങ്ങി മലയാളത്തില്‍ എത്തി നില്‍ക്കുന്ന വെളിപ്പെടുത്തലില്‍ കുടുങ്ങിയിരിക്കുന്നത് നിരവധി താരങ്ങളാണ്. മലയാളത്തില്‍ നടന്‍ മുകേഷ്,, സംഗീത സംവിധായകന്‍ അരുണ്‍ ഗോപി എന്നിവര്‍ക്ക് എതിരേയാണ് മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നത്.
രാജി പ്രഖ്യാപിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ.. കര്‍ണാടകത്തില്‍ വീണ്ടും പ്രതിസന്ധി!!
"ചേച്ചി വരുന്നോ? ഒരു തെറിയോടെ ആണ് എന്റെ മുഖത്ത് അടി വീണത്!! മീടുവിനിടെ വേറിട്ട കുറിപ്പ്,.. വൈറല്‍
ഇപ്പോള്‍ ബോളിവുഡില്‍ നിന്നാണ് വീണ്ടും മീടു വെളിപ്പെടുത്തല്‍ വന്നിരിക്കുനന്ത്. ബോളിവുഡ് നടന്‍ ആലോക് നാഥിനെതിരെയാണ് ഏറ്റവുമൊടുവില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. എഴുത്തുകാരിയും ടെലിവിഷന്‍ സംവിധായകയുമായ വിന്‍ത നന്ദയാണ് നടനെതിരെ തുറന്നടിച്ചിരിക്കുന്നത്.
ആരോപണം
ബോളിവുഡിൽ തനുശ്രീ ദത്തയാണ് മീടു തുറന്നുപറച്ചിന് വീണ്ടും തുടക്കമിട്ടത്. നാനാ പടേക്കറിൽ നിന്നും നേരിട്ട പീഡനങ്ങളെകുറിച്ച് പത്ത് വർഷങ്ങൾക്ക് ശേഷമായിരുന്നു തനുശ്രീ ദത്ത വെളിപ്പെടുത്തൽ നടത്തിയത്. ഇവര്‍ക്ക് പിന്നാലെ നടി കങ്കണയും തനിക്ക് നേരിടേണ്ടി വന്ന ദുനുഭവം വെളിപ്പെടുത്തി
സംവിധായകന്‍
സൂപ്പർഹിറ്റ് സിനിമാ ക്വീനിന്റെ സംവിധായകൻ വികാസ് ബാഹലിന്‍ തന്നോട് മോശമായി പെരുമാറിട്ടുണ്ടെന്നായിരുന്നു കങ്കണ തുറന്ന പറഞ്ഞത്. സമൂഹത്തിൽ വളരെ വലിയ സ്ഥാനമുള്ള പ്രായമായ ഒരാളിൽ നിന്നും അപ്രതീക്ഷിതമായൊരു ദുരനുഭവം തനിക്കുണ്ടായെന്ന് ഗായിക ചിന്‍മയിയും തുറന്നു പറഞഅഞു.
മലയാളത്തില്‍
നടന്‍ മുകേഷിനെതിരെയും മി ടൂ കാമ്പയിനില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. 19 വര്‍ഷം മുമ്പ് മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ സംഗീത സംവിധായകന്‍ അരുണ്‍ ഗോപിക്കെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ആരോപണങ്ങള്‍
സിനിമാ രംഗത്ത് മാത്രമല്ല എഴുത്തുകാരന്‍ ചേതന്‍ ഭഗതിനെതിരേയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ എംജെ അക്ബറിനെതിരേയുമെല്ലാം മി ടൂ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.ഇതിന് പിന്നാലെയാണ് നടന്‍ അലോക് നാഥിനെതിരെ ആരോപണവുമായി സംവിധായക വിന്‍ത രംഗത്തെത്തിയത്.
ഫേസ്ബുക്ക് പേജില്‍
തന്‍റെ ഫേസ്ബുക്ക് പേജിലാണ് 20 വര്‍ഷം മുന്‍പ് അനുഭവിക്കേണ്ടിവന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് വിന്‍ത തുറന്നെഴുതിയത്. താര എന്ന ടെലിവിഷന്‍ പരിപാടിയ്ക്കിടെയായിരുന്നു അലോക് നാഥില്‍ നിന്ന് അതിക്രമം നേരിടേണ്ടി വന്നതെന്ന് വിന്‍ത തന്‍റെ കുറിപ്പില്‍ പറഞ്ഞു.
പാര്‍ട്ടിയില്‍
അലോക് ഒരു മധ്യപാനിയായിരുന്നു. എന്നാല്‍ 90 കളില്‍ കത്തിനിന്ന താരമായിരുന്നു അലോക്. അതുകൊണ്ട് തന്നെ അലോകിന്‍റെ പ്രവൃത്തികളെ ആരും ചോദ്യം ചെയ്തില്ല. താര എന്ന പരിപാടിയിലെ പ്രധാന കഥാപാത്രമായ നായികയോടും അലോക് മോശമായ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും വിന്‍ത തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.
രാത്രിയില്‍
അലേകിന്‍റെ വീട്ടില്‍ നിന്ന് പാര്‍ട്ടി കഴിഞ്ഞ് പുലര്‍ച്ചെ രണ്ട് മണിക്ക് വീട്ടിലേക്ക് നടക്കവെയാണ് തനിക്ക് നേരെ അതിക്രമം നടന്നത്. താന്‍ കുടിച്ച പാനീയത്തില്‍ എന്തോ കലര്‍ത്തി നല്‍കുകയായിരുന്നു.ഇടയ്ക്ക് വെച്ച് അലോക് കാറുമായി വന്നു.
അതിക്രമം
അലോകിനെ വിശ്വാസമായത് കൊമ്ട് തന്നെ താന്‍ കാറില്‍ കയറി. എന്നാല്‍ പിന്നീട് തനിക്ക് മയക്കം വന്നു. ആ സമയം തന്‍റെ വായിലേക്ക് ആരോ മദ്യം ഒഴിച്ച് തരുന്നതും, ലൈംഗികമായി ഉപദ്രവിക്കുന്നതും നിസഹായതയോടെ തനിക്ക് സഹിക്കേണ്ടി വന്നെന്നും വിന്‍ത തന്‍റെ ഫേസ്ബു്ക്കില്‍ കുറിച്ചു.