ഹോട്ടലുകളിൽ 50 ശതമാനത്തിലധികം പേർ പാടില്ല: വിഗ്രഹങ്ങളിൽ സ്പർശിക്കരുത്, കേന്ദ്ര മാർഗ്ഗനിർദേശങ്ങൾ
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട ഷോപ്പിംഗ് മാളുകൾ, ആരാധനാലയങ്ങൾ, റസ്റ്റോറന്റുകൾ എന്നിവ ഘട്ടംഘട്ടമായി തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. ജൂൺ എട്ട് മുതലാണ് പുതിയ മാർഗ്ഗരേഖ രാജ്യത്ത് പ്രാബല്യത്തിൽ വരുന്നത്.
ആ പരിപ്പ് ഇവിടെ വേവൂല, വണ്ടി വിട്ടോ; ട്വിറ്ററിൽ ഐ സ്റ്റാന്ഡ് വിത്ത് മലപ്പുറം ഹാഷ്ടാഗ് ട്രെന്ഡിംഗ്
മെയ് 30ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിൽ ജൂൺ എട്ട് മുതൽ രാജ്യത്തെ ആരാധനാലയങ്ങൾ, ഹോട്ടലുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വിശദമായ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
എല്ലായിടത്തും ബാധകമായത്
65 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആരോഗ്യപ്രശ്നങ്ങളുള്ളവർ, ഗർഭിണികൾ, പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ വീടുകളിൽ തന്നെ കഴിയുക. പൊതുവിടങ്ങളിൽ ആറ് അടി വരെ അകലം പാലിക്കുക, മാസ്ക് ധരിക്കുകയോ മുഖം മറയ്ക്കുകയോ ചെയ്യേണ്ടത് നിർബന്ധമാണ്. നിരന്തരം സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കുക. കയ്യിൽ അഴുക്കില്ലെങ്കിലും 40- 60 സെക്കന്റ് വരെ കൈ കഴുകേണ്ടത് നിർബന്ധമാണ്. എപ്പോഴും കയ്യിൽ സാനിറ്റൈസർ കരുതുക. തുമ്മുമ്പോഴും ചുമയക്കുമ്പോഴും വായും മൂക്കും ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മറച്ച് വെക്കാൻ ശ്രദ്ധിക്കുക. സ്വയം ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരീക്ഷിക്കുന്നത് എളുപ്പത്തിൽ വൈറസ് ബാധ തിരിച്ചറിയാൻ സഹായിക്കും. പരസ്യമായി തുപ്പുന്നത് കർശനമായി നിരോധിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുക.
റസ്റ്റോറന്റുകൾക്കുള്ള മാർഗ്ഗനിർദേശങ്ങൾ
ഹോട്ടലുകളിൽ 50 ശതമാനത്തിലധികം സീറ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കരുതെന്നാണ് ഇതിൽ പ്രധാനപ്പെട്ടത്. സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം ആറടി അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൊറോണ വൈറസ് രോഗലക്ഷണങ്ങളുള്ളവരെ ഹോട്ടലുകളിൽ പ്രവേശിപ്പിക്കരുത്. ഹോട്ടലുകളുടെ പ്രവേശന കവാടത്തിൽ ശരീര താപനില പരിശോധിക്കേണ്ടത് നിർബന്ധമാണ്. ജോലിക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ഹോട്ടൽ ജോലിക്കാർക്കിടയിലുള്ള പ്രായമായവർ, ഗർഭിണികൾ എന്നിവർ ഭക്ഷണം കഴിക്കാൻ എത്തുന്നവരുമായി നേരിട്ട് സമ്പർക്കം പുലർത്തരുത്. ഹോട്ടലിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേകം വഴി സജ്ജീകരിച്ചിരിക്കണം.
ആളുകൾ കൂടുന്ന ചടങ്ങുകൾ ഒഴിവാക്കണം
ഹോട്ടലുകളിലെ മെനുകാർഡുകൾ ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന തരത്തിൽ ഉള്ളവയായിരിക്കണം. പേപ്പർ നാപ്കിൻ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം എക്സലേറ്ററുകളിൽ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. അതേ സമയം ഹോട്ടലുകളിൽ ആളുകൾ കുടുന്ന ചടങ്ങുകൾ ഒഴിവാക്കണം. ആളുകളുടെ സ്പർശമേൽക്കുന്ന സ്ഥലങ്ങൾ ഹൈപ്പോകോർപ്പേറ്റ് ലായനി ഉപയോഗിച്ച് കഴുകണം. ഓരോ തവണയും ആളുകൾ ഭക്ഷണം കഴിച്ച് പോയശേഷം മേശകൾ അണുവിമുക്തമാക്കണം. അതിന് ശേഷം മാത്രമേ മറ്റൊരാളെ ഇതേ സ്ഥലത്ത് ഇരിക്കാൻ അനുവദിക്കാവൂ. കുട്ടികൾക്ക് കളിക്കുന്നതിനായി പ്രദേശങ്ങൾ മാറ്റിവെച്ചിട്ടുണ്ടെങ്കിൽ ഈ ഭാഗം അടച്ചിടാനും സർക്കാർ മാർഗ്ഗനിർദേശത്തിൽ പറയുന്നു.
വിഗ്രഹങ്ങളിൽ സ്പർശിക്കരുത്
ആരാധനാലയങ്ങളിൽ വിഗ്രഹത്തിലോ വിശുദ്ധ ഗ്രന്ഥങ്ങളിലോ സ്പർശിക്കാൻ അനുവദിക്കരുത്. പ്രസാദം, തീർത്ഥം എന്നിവ ക്ഷേത്രത്തിനുള്ളിൽ വെച്ച് ഭക്തർക്ക് നൽകാൻ പാടില്ല. കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ആരാധനാലയങ്ങൾക്കുള്ളിലേക്ക് കടക്കാൻ അനുവദിക്കൂ. പ്രവേശന കവാടത്തിൽ ശരീര താപനില പരിശോധിക്കാനുള്ള സംവിധാനം ഒരുക്കണം. മാസ്കുകൾ ഇല്ലാത്തവർക്കും പ്രവേശനം അനുവദിക്കരുത്. ഒരുമിച്ച് ആളുകളെ പ്രവേശിപ്പിക്കാനോ സമൂഹ പ്രാർത്ഥനയ്ക്ക് ഒന്നിലധികം പേരെ ഒരേ പായയിൽ ഇരിക്കാനോ അനുവദിക്കില്ല. പാദരക്ഷകൾ കഴിവതും വാഹനങ്ങളിൽ തന്നെയാണ് വെക്കേണ്ടത്. അല്ലാത്ത പക്ഷം ഇവ മാറ്റിവെക്കണം. കയ്യും കാലും സോപ്പിട്ട് കഴുകിയ ശേശം മാത്രമേ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാൻ പാടുള്ളൂ. ക്യൂവിൽ നിൽക്കുമ്പോഴും സാമൂഹിക അകലം പാലിക്കണം. ആരാധനാലയങ്ങൾക്ക് പുറത്തുള്ള കടകളിലും സാമൂഹിക അകലം പാലിച്ച് വേണം നിൽക്കാൻ.
സുരക്ഷ ഉറപ്പാക്കണം
വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ ആരാധനാലയങ്ങളിൽ അനുവദിക്കരുത്. തത്സയ പരിപാടികൾക്കും വിലക്കുണ്ട്. റെക്കോർഡ് ചെയ്ത ആത്മീയഗാനങ്ങൾ വാദ്യമേളങ്ങൾ എന്നിവയാണ് ഉപയോഗിക്കേണ്ടത്. ഓരോ ആരാധനാലയങ്ങളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയിരിക്കണം. അണുവിമുക്തമാക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ആരാധനാലയങ്ങളിൽ വെച്ച് ആർക്കെങ്കിലും അസുഖങ്ങൾ ഉണ്ടായാൽ വളരെപ്പെട്ടെന്ന് തന്നെ ഇവരെ മറ്റൊരു മുറിയിലേയ്ക്ക് മാറ്റി ഡോക്ടറെ വരുത്തിച്ച് പരിശോധിക്കണം. രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാൽ ആരാധനാലയം പൂർണ്ണമായും അണുവിമുക്തമാക്കണം.
ഷോപ്പിംഗ് മാളുകൾക്ക്
ഷോപ്പിംഗ് മാളുകളുടെ പ്രവേശന കവാടങ്ങളിൽ കൈകൾ ശുചിയാക്കുന്നതിനായി സാനിറ്റൈസറുകളും തെർമർ സ്ക്രീനിംഗ് സംവിധാനങ്ങളും ഒരുക്കേണ്ടത്. രോഗലക്ഷണങ്ങളില്ലാത്തവർക്ക് മാത്രമേ മാളുകളിൽ പ്രവേശിക്കാവൂ. ജീവനക്കാരും മാളുകളിൽ എത്തുന്നവരും മാസ്ക് ധരിച്ചിരിക്കണമെന്നും നിർബന്ധമാണ്. ഷോപ്പിംഗ് മാളുകൾക്ക് ഉള്ളിലായിരിക്കുമ്പോൾ മുഴുവൻ സമയവും മാസ്ക് ധരിച്ചിരിക്കണം. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പോസ്റ്ററുകൾ ഉൾപ്പെടെയുള്ളവ മാളുകളിൽ പ്രദർശിപ്പിച്ചിരിക്കണം. സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെയുള്ള മാർനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കൂടുൽ ജീവനക്കാരെ വിന്യസിക്കണം. പ്രായമായ ജീവനക്കാർ, ഗർഭിണികൾ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർ അധിക മുൻകരുതലുകൾ സ്വീകരിക്കണം.
കൂട്ടും കൂടുന്നത് ഒഴിവാക്കണം
മാളിന് പുറത്തും പാർക്കിംഗിലും ആൾക്കുട്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുന്നതിന് പുറമേ ആളുകൾ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. എല്ലാകടകൾക്കും ഉള്ളിലും കഫറ്റീയിരിയയും പുറത്തും സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെയുള്ള മാർഗ്ഗനിർദേശങ്ങൾ പാലിക്കണം. ക്യൂകൾക്കായി പ്രത്യേകം അകലമനുസരിച്ച് അടയാളപ്പെടുത്തിയിരിക്കണം. മാളിലേക്ക് പ്രവേശിക്കുമ്പോൾ ക്യൂവിൽ ആറ് അടി വരെ അകലം പാലിക്കണം. കുറവ് ആൾക്കാരെ മാത്രമേ ഒരേ സമയം മാളുകൾക്ക് ഉള്ളിൽ പ്രവേശിപ്പിക്കാവൂ. എസ്കലേറ്ററിലെ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. വലിയ തോതിൽ ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ അനുവദിക്കരുത്.
അണുനശീകരണ പ്രവർത്തനങ്ങൾ
കൃത്യമായ ഇടവേളകളിൽ മാളുകളിൽ അണുനശീരണ പ്രവർത്തനങ്ങൾ നടത്തണം. സ്ഥിരമായി സ്പർശിക്കപ്പെടുന്ന വാതിൽ എലിവേറ്റർ ബട്ടൺ, ഹാൻഡ് റെയിൽ, ബെഞ്ച് എന്നിങ്ങനെയുള്ള സ്ഥലങ്ങൾ സോഡിയം ഹൈപ്പോക്ലോറൈഡ് ഉപയോഗിച്ച് വൃത്തിയാക്കണം. മാസ്കുകൾ ഗ്ലൌസുകൾ, എന്നിവ കൃത്യമായി നിക്ഷേപിക്കുന്നുണ്ടെന്ന് ജീവനക്കാർ ഉറപ്പാക്കണം. ശുചിമുറികളും കൃത്യമായി വൃത്തിയാക്കണം.