വഡോദരയിലെ വർഗ്ഗീയ സംഘർഷത്തിലേക്ക് നയിച്ചത് ചെറിയ റോഡപകടം; 19 പേർ അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിലെ വർഗീയ സംഘർഷത്തിലേക്ക് നയിച്ചത് നഗരത്തിലുണ്ടായ ചെറിയൊരു റോഡപകടം. സംഘർഷത്തില്‍ കലാപകാരികൾ പരസ്പരം കല്ലെറിയുകയും ദേവാലയം തകർക്കുകയും ചില വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. സംഘർഷത്തിനിടെ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തില് കലാപം നടത്തിയതിന് 19 പേരെയും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട റോഡപകടവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെയും ഇതുവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സംഘർഷത്തിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റതായി അഡീഷണൽ പോലീസ് കമ്മീഷണർ ചിരാഗ് കൊറാഡിയ വ്യക്തമാക്കി. നഗരത്തിലെ റാവുപുര പ്രദേശത്ത് വെച്ചാണ് രണ്ട് സമുദായങ്ങളിൽ നിന്നുള്ളവർ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങൾ തമ്മിലിടിക്കുകയായിരുന്നു. ഇതേ തുടർന്നുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. തർക്കം വിഷയം കൂടുതൽ വഷളാവുകയും റാവുപുര പ്രദേശത്തിന് സമീപമുള്ള കരേലിബാഗ് പ്രദേശത്ത് രണ്ട് സമുദായങ്ങളിൽ നിന്നുള്ള ആളുകൾ ഒത്തുകൂടി പരസ്പരം കല്ലെറിയുകയായിരുന്നു.

സംഘർഷത്തിനിടെ റോഡരികിലുള്ള ഒരു ആരാധനാലയത്തിലെ വിഗ്രഹവും രണ്ട് ഓട്ടോറിക്ഷകളും നിരവധി ഇരുചക്രവാഹനങ്ങളും ജനക്കൂട്ടം നശിപ്പിച്ചതായും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിലും കലാപത്തിലും യഥാക്രമം റാവുപുര, കരേലിബാഗ് പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്താണ് അന്വേഷണം നടക്കുന്നത്.
കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, മാരകായുധങ്ങൾ കൈവശം വയ്ക്കൽ, ആരാധനാലയം മലിനമാക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്താണ് കരോലിബാഗ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. "കലാപത്തിന് കരേലിബാഗ് എഫ് ഐ ആറിൽ പ്രതിചേർക്കപ്പെട്ട് 19 പേരെയും ഇന്നലെ രാത്രി നടത്തിയ കോമ്പിംഗ് ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തു. തിരിച്ചറിയപ്പെടാത്ത പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്,"- പൊലീസ് ഉദ്യോഗസ്ഥനായ കൊറാഡിയ പറഞ്ഞു.
കൂടാതെ, റോഡപകടവുമായി ബന്ധപ്പെട്ട് റാവുപുര പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത 8-10 പ്രതികളിൽ മൂന്ന് പേരെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന റിസർവ് പോലീസ് (എസ് ആർ പി) ഉദ്യോഗസ്ഥരുടെ രണ്ട് കമ്പനികളെ സെൻസിറ്റീവ് ഏരിയകളിൽ വിന്യസിച്ചിട്ടുണ്ടെന്നും എല്ലാ പോലീസ് സ്റ്റേഷനുകൾക്കു കീഴിലും പട്രോളിംഗ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications