Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി; സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാൻ കേന്ദ്രത്തിന് സമയം നൽകി സുപ്രീം കോടതി

ദില്ലി; ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്ന കാര്യത്തിൽ സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്ന് സുപ്രീം കോടതി. ഇതിനായി മൂന്ന് മാസത്തെ സമയം കോടതി അനുവദിച്ചു. ജസ്റ്റിസുമാരായ എസ് കെ കൗൾ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

sc

ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്ത സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി അനുവദിക്കണമന്ന ഹര്‍ജിയില്‍ കേന്ദ്രസർക്കാർ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ന്യൂനപക്ഷപദവിയില്‍ വിജ്ഞാപനത്തിന് കേന്ദ്രസർക്കാരിന് മാത്രമേ അധികാരമുള്ളൂവെന്നായിരുന്നു‌ പുതിയ സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. വിഷയത്തിൽ
സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ന്യൂനപക്ഷങ്ങളെ തിരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും കേന്ദ്രസർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം വിഷയത്തില്‍ കേന്ദ്രത്തിന് ഇപ്പോഴും കൃത്യമായ നിലപാടില്‍ എത്തിച്ചേരാനായിട്ടില്ലെന്ന് ഹർജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു. എല്ലാ വിഷയങ്ങളിലും കോടതിക്ക് ഉടന്‍ തീര്‍പ്പ് കല്‍പിക്കാനാവില്ല. വിഷയത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും കോടതി പറഞ്ഞു. കേന്ദ്രത്തിൻറെ പുതിയ നിലപാടിനെ വിമർശിച്ച സുപ്രീം കോടതി കേസ് പരിഗണിക്കുന്ന ഓഗസ്റ്റ് 30 ന് മുന്‍പ് ചര്‍ച്ചയുടെ പുരോഗതി റിപ്പോര്‍ട്ട് അറിയിക്കണമെന്നും വ്യക്തമാക്കി.

ന്യൂനപക്ഷ പദവിയില്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്നായിരുന്നു കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം ആദ്യം കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ ന്യൂനപക്ഷങ്ങളെ തിരിച്ചറിയാൻ മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി നൽകാൻ കേന്ദ്രത്തിന് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നൽകിയിരുന്നു.

രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നായിരുനന്നു അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടായിരുന്നത്. ജമ്മു കശ്മീര്‍, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, ലക്ഷദ്വീപ്, മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഹിന്ദു, ജൂത, വഹായിസം വിശ്വാസികള്‍ ന്യൂനപക്ഷ വിഭാഗങ്ങളാണ്.എന്നാല്‍ അവിടെ ഈ സമുദായങ്ങളെ ന്യൂനപക്ഷമായി കണക്കാക്കുന്നില്ല. മറിച്ച് അവിടെയുള്ള യഥാര്‍ത്ഥ ഭൂരിപക്ഷ സമുദായങ്ങളെയാണ് ദേശീയ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷമായി കണക്കാക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നി.

1992 ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ടിന്റെ സെക്ഷൻ 2സി പ്രകാരം ആറ് സമുദായങ്ങളെ ന്യൂനപക്ഷ സമുദായങ്ങളായി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹർജിക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ന്യൂനപക്ഷകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+