ഹിജാബ് വിവാദത്തിൽ മിസ് യൂണിവേഴ്‌സിന് പറയാനുള്ളത്
മുംബൈ: സമൂഹത്തിൽ പെൺകുട്ടികളെ ഉന്നം വയ്‌ക്കുന്നത് അവസാനിപ്പിക്കൂയെന്ന് 2021 മിസ് യൂണിവേഴ്‌സ് ഹർനാസ് സന്ധു. ഹിജാബ് വിവാദത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. പെൺകുട്ടികളെ അവർ ആഗ്രഹിക്കുന്നതിന് അനുസരിച്ച് ജീവിക്കാൻ അനുവദിക്കൂയെന്നാണ് ഹർനാസ് പ്രതികരിച്ചത്. ഈ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ ഓർഗനൈസർ ഇടപെടൽ നടത്തിയെങ്കിലും ഹർനാസ് വിഷയത്തിൽ പ്രതികരണം നടത്തുകയായിരുന്നു. എന്തിനാണ് പെൺകുട്ടികളെ ഇങ്ങനെ ഉന്നം വക്കുന്നത്. ഇവിടെയാണെങ്കിലും നിങ്ങൾ എന്നെ ടാർജറ്റ് ചെയ്യുകയാണ്. പെൺകുട്ടികൾ അവർ തെരഞ്ഞെടുക്കുന്ന വഴിയിലൂടെ സഞ്ചരിക്കട്ടെ. അവർ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്തട്ടെ. അവരെ പറക്കാൻ അനുവദിക്കുക. അവരുടെ ചിറകുകളെ അരിയാതിരിക്കുക. മിസ് യൂണിവേഴ്‌സ് പറഞ്ഞുവെക്കുന്നു.

21 വർഷങ്ങൾക്ക് ഇടവേളക്ക് ശേഷമാണ് മിസ് യൂണിവേഴ്‌സ് ആയി ഇന്ത്യൻ വനിത തെരഞ്ഞെടുക്കപ്പെട്ടത്. ഇസ്രയേലിൽ നടന്ന എയ്‌ലറ്റില്‍ നടന്ന 70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21 വയസുകാരിയായ ഹർനാസ് മിസ് യൂണിവേഴ്‌സ് ആയത്. 1994ൽ സുസ്‌മിത സെനും, 2000ൽ ലാറാ ദത്തയും കിരീടം ചൂടിയ ശേഷം ഒരു ഇന്ത്യക്കാരി വിശ്വസുന്ദരി കിരീടം സ്വന്തമാക്കുന്നത്.

വളരെ ചെറുപ്പത്തിൽ മോഡലിങ് രംഗത്തേക്ക് എത്തിയ ഹർനാസ് 2017ൽ ചണ്ഡീഗഢ് മത്സരത്തിലൂടെയാണ് സൗന്ദര്യ മത്സരങ്ങളിലേക്ക് കടന്നുവരുന്നത്. പ്രിയങ്ക ചോപ്രയുടെ വലിയൊരു ആരാധിക കൂടിയാണ് ഹർനാസ്. പ്രിയങ്കയിൽ നിന്നും പ്രചോദനം ഉൾകൊണ്ട ഹർനാസ് അഭിനയ രംഗത്തേക്കും കടന്നുവന്നു . നിരവധി പഞ്ചാബി സിനിമകളിലും ഹർനാസ് അഭിനയിച്ചിട്ടുണ്ട്.

ഈ വർഷം ജനുവരി മുതലാണ് കർണാടകയിൽ ഹിജാബിനെപ്പറ്റിയുടെ വിവാദങ്ങൾ ആരംഭിക്കുന്നത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളജിലാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഹിജാബ് ധരിച്ചുകൊണ്ട് ക്ലാസ് കേൾക്കുമെന്ന് പറഞ്ഞ ആറ് വിദ്യാർഥികളെ ക്ലാസിൽ നിന്നും പുറത്താക്കിയതോടെയാണ് വിഷയത്തിൽ പ്രതിഷേധങ്ങൾ ആരംഭിക്കുന്നത്. തുടര്‍ന്ന് ഈ വിദ്യാര്‍ഥിനികള്‍ സമരത്തിന് ഇറങ്ങി. പ്രതിഷേധം ശക്തിയാര്‍ജിക്കുന്നതിനിടെ കോളജുകളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെയാണ് പ്രതിഷേധം കൂടുതല്‍ കോളജുകളിലേക്ക് പടര്‍ന്നത്.

തുടർന്ന് ഉഡുപ്പി കോളജില്‍ സമര രംഗത്തുണ്ടായിരുന്ന ആറു പേർ ഉള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികൾ ഹിജാബ് വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് മറ്റു ചിലരും ഹര്‍ജികള്‍ നല്‍കി. ഫെബ്രുവരി പത്തിനാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ഖാസി ജൈബുന്നീസ മൊഹിയുദ്ദീന്‍ എന്നിവരടങ്ങിയ വിശാലബെഞ്ച് ഹർജിയിൽ വാദം കേട്ടുതുടങ്ങിയത്. ഹര്‍ജികളില്‍ അന്തിമതീര്‍പ്പുണ്ടാകുന്നതുവരെ യൂണിഫോം നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രങ്ങള്‍ വിലക്കി വിശാല ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications