കാണാതായ പത്തുവയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തി
ഗുഡ്ഗാവ്: ജനുവരി 16 മുതല്‍ കാണാതായ പത്തുവയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയതായി കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനും ബലാത്സംഗത്തിനും ഇരയായതായി വ്യക്തമായത്. പെണ്‍കുട്ടിയെ തീ കൊളുത്താന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഫൈബര്‍ കയറുപയോഗിച്ച് കഴുത്തുമുറുക്കിയിരുന്നു. പിന്നീട് മൂര്‍ച്ചയേറിയ ആയുധംകൊണ്ടാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെണ്‍കുട്ടിയെ കാണാതായത്. പഴയ സാധനങ്ങള്‍ പെറുക്കിവില്ക്കുന്നവരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ് ഉപേക്ഷിക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

പശ്ചിമ ബംഗാളില്‍ നിന്നും ഗുഡ്ഗാവിലെത്തിയവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. രാവിലെ ജോലിക്കിറങ്ങുന്ന ഇവര്‍ വൈകിട്ടുമാത്രമേ തിരിച്ചുവരൂ. ചേരിപ്രദേശത്ത് താമസിക്കുന്ന ഇവരുടെ ജീവിതം ദുരിതമയമാണെന്ന് പോലീസ് പറയുന്നു. ചേരിപ്രദേശത്ത് താമസിക്കുന്നവരുടെ കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്നത് വര്‍ധിച്ചുവരികയാണ്. മാതാപിതാക്കളുടെ ശ്രദ്ധയില്ലാതെ വളരുന്ന കുട്ടികളെ പകല്‍ സമയത്താണ് തട്ടിക്കൊണ്ടുപോകുന്നത്. പല കേസുകളിലും തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിന് തലവേദനയാകുന്നുണ്ട്.
More From
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications