Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ പോര് മുറുകുന്നു; ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് എംകെ സ്റ്റാലിന്‍

ചെന്നൈ: ​ഗവർണർ ആർഎൻ രവിക്കെതിരെ ശക്തമായ നീക്കവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ആർഎൻ രവിക്കെതിരെ എംകെ സ്റ്റാലിൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചതായി സംസ്ഥാന സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ഗവർണർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടാൻ രവിക്ക് അർഹതയുണ്ടെന്നാണ് സ്റ്റാലിൻ എഴുതിയത്.

​ഗവർണർ നടത്തിയ ലംഘനങ്ങളുടെ പട്ടികയും അയച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്തിന്റെ ജനങ്ങൾക്കും താൽപ്പര്യങ്ങൾക്കും വിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും പ്രവർത്തിച്ച ഗവർണർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് സ്റ്റാലിൻ ആരോപിച്ചിരിക്കുന്നത്.

mk stalin

അറസ്‌റ്റിലായ മന്ത്രി സെന്തിൽ ബാലാജിയെ ഏകപക്ഷീയമായി പിരിച്ചുവിട്ട് മണിക്കൂറുകൾക്കകം ഉപരോധം ഏർപ്പെടുത്തിയ ഗവർണറുടെ നടപടിയും നിയമലംഘനം ആരോപിക്കപ്പെടുന്നവയിൽ ഉൾപ്പെടുന്നു. മന്ത്രിമാരുടെ നിയമനത്തിൽ ഗവർണറല്ല, മുഖ്യമന്ത്രിയുടെ പ്രത്യേകാവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കത്തെഴുതി.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരിനെ താഴെയിറക്കാൻ അവസരം തേടുന്ന ഒരു ഗവർണറെ കേന്ദ്രത്തിന്റെ ഏജന്റായി മാത്രമേ കാണൂ, എന്നും സ്റ്റാലിൻ എഴുതി. ഭരണകക്ഷിയായ ഡിഎംകെയുമായി ഗവർണർ രാഷ്ട്രീയ യുദ്ധമാണ് നടത്തുന്നതെന്നും രവി സംസ്ഥാന സർക്കാരിന്റെ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രവി നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തി നിയമസഭയുടെ പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കുന്നുവെന്നും സ്റ്റാലിൻ ആരോപിച്ചു. താൻ ആവശ്യപ്പെട്ട വ്യക്തതകൾക്ക് ശേഷവും ഇത് സംഭവിക്കുന്നു, മുഖ്യമന്ത്രി എഴുതി. മുൻ എഐഎഡിഎംകെ മന്ത്രിമാർക്കെതിരായ അഴിമതിക്കേസുകളുടെ അനുമതി ആർഎൻ രവി അനാവശ്യമായി വൈകിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ ഭിന്നിപ്പിക്കുന്ന ആളാണെന്നും മതേതരത്വത്തിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അദ്ദേഹം മതത്തെക്കുറിച്ചുള്ള വ്യക്തിപരമായ വീക്ഷണങ്ങളാണ് പ്രചിരിപ്പിക്കുന്നതെന്നും , ഹിന്ദുമതത്തെ മഹത്വവൽക്കരിച്ച്, തമിഴ് സംസ്കാരത്തെ ഇകഴ്ത്തുന്നുവെന്നും അദ്, അപകീർത്തിപ്പെടുത്തുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

​ഗവർണർ ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള അദ്ദേഹത്തിന്റെ നിർദ്ദേശം തമിഴ്‌നാടിനോടുള്ള അദ്ദേഹത്തിന്റെ വെറുപ്പാണ് വെളിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഫെഡറൽ സജ്ജീകരണത്തെ "ഭരണപരമായ സൗകര്യം" എന്ന് വിളിക്കുന്ന ആർഎൻ രവി ഇന്ത്യൻ ഭരണഘടനയെയും അവഹേളിക്കുന്നു, സ്റ്റാലിൻ ആരോപിച്ചു.

തന്റെ ഔദ്യോഗിക നിയമസഭാ പ്രസംഗത്തിൽ പെരിയാർ, ബിആർ അംബേദ്കർ, കാമരാജ്, അണ്ണാ, കലൈഞ്ജർ എന്നിവരുടെ പേരുകൾ ഒഴിവാക്കി ആർഎൻ രവി ഇന്ത്യയെ അപമാനിച്ചുവെന്നും ഔദ്യോഗിക നിയമസഭാ പ്രസംഗത്തിൽ സാമൂഹിക നീതി, സമത്വം, ദ്രാവിഡ മാതൃകാ ഭരണം എന്നിവയെ കുറിച്ചുള്ള പരാമർശങ്ങളും അദ്ദേഹം ഒഴിവാക്കി. നാഗാലാൻഡിൽ ഗവർണറായിരിക്കെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിലും രവി ഇടപെട്ടിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+