തമിഴ്നാട്ടില്‍ ബിജെപി പിടിമുറുക്കും!!! ഇനി ശശികല ഗ്രൂപ്പിനൊപ്പം!! വെളിപ്പെടുത്തല്‍....വീഡിയോ
ശശികല പക്ഷത്തെ നേതാക്കള്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് എംഎല്‍എ
ചെന്നൈ: തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താതെ നില്‍ക്കെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ശശികല പക്ഷത്തുള്ള എംഎല്‍എയുടെ വെളിപ്പെടുത്തലാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. തമിഴ്നാട്ടില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് എംഎല്‍യുടെ പ്രസ്താവന.

സൂലൂര്‍ എംഎല്‍എ കനകരാജിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു കാറില്‍ വച്ചാണ് കനകരാജ് ബിജെപിയെ പിന്തുണച്ച് സംസാരിച്ചത്.

തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കുമോയെന്ന ചോദ്യത്തിന് എംഎല്‍എയുടെ മറുപടി ഇതായിരുന്നു. ബിജെപിയുമായി സഹകരിച്ചാല്‍ മാത്രമേ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെ ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നു തന്നെയാണ് എനിക്കു പറയാനുള്ളത്.

വി കെ ശശികല പക്ഷത്തുള്ള നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് കനരാജ് ഉന്നയിച്ചത്. ശശികല വിഭാഗം താനുള്‍പ്പെടെയുള്ള എംഎല്‍എമാരെ വെറും കൂലിത്തൊഴിലാളികളെപ്പോലെയാണ് പരിഗണിച്ചതെന്ന് എംഎല്‍എ ആരോപിച്ചു.

മുതിര്‍ന്ന നേതാക്കള്‍ തങ്ങളോട് ആലോചിക്കാതെയാണ് പല തീരുമാനങ്ങളും എടുത്തിട്ടുള്ളതന്ന് കനകരാജ് പറഞ്ഞു. ശശികലയെ സെക്രട്ടറിയായും ദിനകരനെ ഡെപ്യൂട്ടിയായും നിയമിച്ചപ്പോള്‍ ഞങ്ങളോട് ഒരു വാക്ക് പോലും ചോദിച്ചില്ല. ദിനകരനെ പുറത്താക്കിയതും അവര്‍ ഏകപക്ഷീയമായെടുത്ത തീരുമാനമാണെന്നും എംഎല്‍എ വെളിപ്പെടുത്തി.

അവര്‍ ഒപ്പിടാന്‍ പറഞ്ഞ കടലാസുകളിലെല്ലാം ഞങ്ങള്‍ ഒപ്പുവച്ചു. ശശികലയുമായി വളരെ അടുപ്പമുള്ള പാര്‍ട്ടിയിലെ ചിലര്‍ എല്ലാം കൈടയടക്കി വച്ചിരിക്കുകയാണ്. തന്നെപ്പോലുള്ളവര്‍ അവര്‍ക്ക് ഇപ്പോള്‍ കൂലിത്തൊഴിലാളികള്‍ ആണെന്നും കനകരാജ് വ്യക്തമാക്കി.

നേരത്തേ തമിഴ്നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് നടന്നപ്പോള്‍ എടപ്പാടി പളനിസ്വാമിക്ക് അനുകൂസലമായി വോട്ട് ചെയ്ത എംഎല്‍എയാണ് കനകരാജ്. തന്റെ മണ്ഡലത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി അടച്ചുപൂട്ടിയില്ലെങ്കില്‍ ശശികല പക്ഷം വിടുമെന്ന് മാര്‍ച്ചിന് കനകരാജ് ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ക്വാറി അടച്ചു പൂട്ടുകയായിരുന്നു.

ഇപ്പോള്‍ മറുപക്ഷത്തുള്ള മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് കനകരാജ് നേരത്തേ പറഞ്ഞിരുന്നു. പാര്‍ട്ടിയെ വീണ്ടും ഒന്നാക്കുന്നതിനായി പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയാലും താന്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ദിനകരനെ പളനിസ്വാമിയടക്കമുള്ള ശശികല പക്ഷം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയപ്പോള്‍ അണ്ണാ ഡിഎംകെ ഒന്നാവുമെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ ശശികലയെയും നീക്കണമെന്ന പനീര്‍ശെല്‍വത്തിന്റെ ആവശ്യം നടപ്പാക്കാന്‍ പളനിസ്വാമി പക്ഷത്തിനു സാധിക്കാതിരുന്നതോടെ ലയനം നീളുകയായിരുന്നു.
എംഎല്‍എയുടെ വീഡിയോ
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications