ഉദ്ധവിന്റെ ശിവസേന വട്ടപ്പൂജ്യമാകും; നാല് എംഎല്‍എമാര്‍ കൂടി ഷിന്‍ഡെ ക്യാംപിലേക്ക്..?
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്കിന് സാധ്യത. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിലെ നാല് എം എല്‍ എമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേരാന്‍ താനുമായി ബന്ധപ്പെട്ടിരുന്നതായി കേന്ദ്രമന്ത്രി നാരായണ്‍ റാണെ അവകാശപ്പെട്ടു.
ഇനി ശിവസേന ഇല്ല എന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗം ഏതാണ്ട് അവസാനിച്ച മട്ടാണ് എന്നും നാരായണ്‍ അവകാശപ്പെട്ടു. പറഞ്ഞു. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ വീഴ്ത്തി ശിവസേനയെ പിളര്‍ത്തിയാണ് ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായത്. ബി ജെ പി പിന്തുണയും ഏക്നാഥ് ഷിന്‍ഡെയ്ക്കുണ്ടായിരുന്നു.

ശിവസേന ഇപ്പോള്‍ നിലവിലില്ല എന്നും 56 എം എല്‍ എമാരില്‍ അഞ്ചോ ആറോ എം എല്‍ എമാര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും നാരായണ്‍ റാണെ പറഞ്ഞു. വൈകാതെ തന്നെ അവരും ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം ചേരും അവരെല്ലാം പുറത്തേക്കുള്ള വഴിയിലാണ്. നാല് എം എല്‍ എമാര്‍ തന്നോട് ഇതിനോടകം ബന്ധപ്പെട്ട് കഴിഞ്ഞുവെന്നും നാരായണ്‍ റാണെ പറഞ്ഞു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനെ 'ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് 'ജ്വലിക്കുന്ന പന്തം' ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 'ബാലാസാഹെബാഞ്ചി ശിവസേന' എന്നാണ് പേര്. രണ്ട് വാളുകളും ഒരു പരിചയും ആണ് ഈ വിഭാഗത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനെ 'ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് 'ജ്വലിക്കുന്ന പന്തം' ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 'ബാലാസാഹെബാഞ്ചി ശിവസേന' എന്നാണ് പേര്. രണ്ട് വാളുകളും ഒരു പരിചയും ആണ് ഈ വിഭാഗത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.

മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ പതനത്തോടെയാണ് ശിവസേനയില്‍ രണ്ട് ഗ്രൂപ്പുകള്‍ ഉടലെടുത്തത്. ശിവസേന മതേതര സര്‍ക്കാരില്‍ ഭാഗമായതില്‍ പ്രതിഷേധിച്ചാണ് ഏക്നാഥ് ഷിന്‍ഡെയും സംഘവും പാര്‍ട്ടി പിളര്‍ത്തിയത്. ഇതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ അധികാര തര്‍ക്കവും ഉടലെടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ ശിവസേനയിലെ എം പിമാരും എം എല്‍ എമാരും ഇരുവിഭാഗത്തിനും ഒപ്പം ചേരുകയും ചെയ്തു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും നിലവിലെ തര്‍ക്കത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെയും തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച പേരും ചിഹ്നവുമാണ് ഇരുകക്ഷികള്‍ക്കും ഇനി ഉപയോഗിക്കാനാകുക.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications