വിശ്വാസ വോട്ടടുപ്പ്: എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി ബിജെപിയും കോണ്‍ഗ്രസും
ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയ പിന്നാലെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസും ബിജെപിയും. കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ബെംഗളൂരുവിലെ ക്ലാര്‍ക്ക്സ് എക്സോട്ടിക കണ്വെന്ഷന് റിസോര്‍ട്ടിലും ബിജെപി ബെംഗളൂരുവിലെ തന്നെ റമദ ഹോട്ടലിലേക്കുമാണ് എംഎല്‍എമാരെ മാറ്റാന്‍ ഒരുങ്ങുന്നത്.
അമിത് ഷായുടെ വന്‍ നീക്കം? ടിഡിപി ബിജെപിയില്‍ ലയിക്കുമെന്ന് എംഎല്‍എ
രാജിക്കത്തിലും വിമതരെ അയോഗ്യരാക്കണമെന്ന കോൺഗ്രസ്, ജെഡിഎസ് നേതാക്കളുടെ ശുപാർശയിലും ചൊവ്വാഴ്ച വരെ തീരുമാനം എടുക്കേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വ്യക്കമാക്കിയത്. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തിങ്കളാഴ്ചയാകും വിശ്വാസ വോട്ടെടുപ്പ് നടക്കുകയെന്നാണ് വിവരം.
അതിനിടെ തങ്ങള്‍ രാജി തിരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിമത എംഎല്‍എ ബിസി പാട്ടീല്‍ പറഞ്ഞു. മുംബൈയിലെ റെനെയ്സെന്സ് ഹോട്ടലില്‍ തുടരുകയായിരുന്നു എംഎല്‍എമാര്‍ ഇന്ന് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇനി ഒരു തിരിച്ച് പോക്കില്ലെന്ന് എംഎല്‍എമാര്‍ ആവര്‍ത്തിച്ചു.
Rebel Congress leader BC Patil outside Siddhi Vinayak Ganpati Temple in #Mumbai: We will abide by the Supreme Court order. Our decision is final, there is no going back. #Karnataka pic.twitter.com/xAvMGWTetV
— ANI (@ANI) 12 July 2019
ഭരണകക്ഷിയിലെ 16 എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചതോടെയാണ് കര്‍ണാടകത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടങ്ങിയത്. 13 കോണ്‍ഗ്രസ് എംഎല്‍എമാരും 3 ജെഡിഎസ് എംഎല്‍എമാരുമാണ് രാജികത്ത് നല്‍കിയത്.
ഷായുടെ പൂര്‍ണ ഭാരത് മിഷന്'.. കോണ്‍ഗ്രസും ടിആര്‍എസും വിറയ്ക്കും!! കേരളവും ലിസ്റ്റില്‍