മോദിയുടെ ഉള്ളിൽ ഭയം നിറഞ്ഞിരിക്കുന്നു.. ഉറങ്ങാൻ സാധിക്കുന്നില്ല, അലോക് വർമ്മയെ മാറ്റിയതിനെ വിമർശിച്ച് രാഹുൽ ഗാന്ധി
ദില്ലി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടര്‍ പദവിയിലേക്ക് തിരികെ പ്രവേശിച്ച അലോക് വര്‍മ്മയെ വീണ്ടും പദവിയില്‍ നിന്നും നീക്കം ചെയ്ത നടപടി വന്‍ വിവാദത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് അലോക് വര്‍മ്മയെ പുറത്താക്കാനുളള തീരുമാനമെടുത്തത്. റാഫേല്‍ ഇടപാടിലെ 30,000 കോടിയുടെ അഴിമതി മറയ്ക്കാനാണ് അലോക് വര്‍മ്മയെ മോദി ഭയക്കുന്നത് എന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
അലോക് വര്‍മ്മയെ മാറ്റാന്‍ മോദിക്ക് എന്താണ് ഇത്ര ധൃതിയെന്നും രാഹുല്‍ ഗാന്ധി നേരത്തെ ചോദിച്ചിരുന്നു. അലോക് വര്‍മ്മയെ രായ്ക്ക് രാമായനം സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്ന് മാറ്റിയതോടെ മോദിക്കെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വിമര്‍ശനം കടുപ്പിച്ചിരിക്കുകയാണ്.
മോദിയുടെ മനസ്സില്‍ ഭയം നിറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന് ഉറങ്ങാന്‍ സാധിക്കുന്നില്ല. സിബിഐ തലവന്‍ അലോക് വര്‍മ്മയെ രണ്ട് തവണ സ്ഥാനത്ത് നിന്നും പുറത്താക്കിയതില്‍ നിന്നും വ്യക്തമാകുന്നത് സ്വന്തം നുണകളുടെ തടവുകാരനായി മോദി മാറിയിരിക്കുന്നു എന്നാണ് എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നു.
കോണ്‍ഗ്രസും മോദിക്കെതിരെ രൂക്ഷ ആക്രമണം അഴിച്ച് വിട്ടിരിക്കുന്നു. കോണ്‍ഗ്രസ് നേതാവായ മല്ലികാര്‍ജുന്‍ ഗാര്‍ഖെയുടെ വിയോജനത്തോടെയാണ് ഉന്നതാധികാര സമിതി അലോക് വര്‍മ്മയെ പുറത്താക്കാനുളള തീരുമാനമെടുത്തത്. അലോക് വര്‍മ്മയ്ക്ക് സ്വന്തം ഭാഗം അവതരിപ്പിക്കാനുളള അവസരം പോലും നല്‍കാതെ അദ്ദേഹത്തെ തിടുക്കപ്പെട്ട് പുറത്താക്കിയതില്‍ നിന്നും മനസ്സിലാകുന്നത്, ജെപിസി വഴിയോ സ്വതന്ത്രനായ ഒരു സിബിഐ ഡയറക്ടര്‍ വഴിയോ ഉളള അന്വേഷണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയക്കുന്നു എന്നാണ് എന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നു.
Fear is now rampaging through Mr Modi’s mind. He can’t sleep. He stole 30,000Cr from the IAF and gave it to Anil Ambani. Sacking the CBI Chief #AlokVerma twice in a row, clearly shows that he is now a prisoner of his own lies.
— Rahul Gandhi (@RahulGandhi) January 10, 2019
Satyamev Jayate.
By removing #AlokVerma from his position without giving him the chance to present his case, PM Modi has shown once again that he's too afraid of an investigation, either by an independent CBI director or by Parliament via JPC.
— Congress (@INCIndia) January 10, 2019