തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പിടിച്ചുകെട്ടാന്‍ മോദി-ഷാ കൂട്ടുകെട്ടിന്റെ നിര്‍ണായക നീക്കം
ദില്ലി: 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമ്പോള്‍ ആദ്യ വര്‍ഷം തന്നെ രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു യുവാക്കള്‍ക്ക് നല്കിയ വാഗ്ദാനം. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിട്ടപ്പോഴും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നു. ഇതോടെരണ്ടാം തവണ മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ പിന്നാലെ ഈ പ്രധാന വെല്ലുവിളിയെ നേരിടാന്‍ രണ്ട് പ്രത്യേക കാബിനറ്റ് സമിതകളാണ് രൂപീകരിച്ചിരിക്കുന്നത്.

ബുധനാഴ്ചയാണ് പുതിയ കാബിനറ്റ് കമ്മിറ്റികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപം നല്‍കിയത്. എട്ട് പുതിയ കാബിനറ്റ് കമ്മിറ്റികള്‍ക്ക് രൂപം നല്കിയപ്പോള് തൊഴിലില്ലായ്മയും സാമ്പത്തിക വളര്‍ച്ചയും കൈകാര്യം ചെയ്യാന്‍ രണ്ട് പ്രത്യേക കമ്മിറ്റികളും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, ധനമന്ത്രി നിര്‍മ്മല സീതാ രാമന് , വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരാണ് കമ്മിറ്റിയില്‍ അംഗങ്ങളായ മന്ത്രിമാര്‍.
തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട മറ്റൊരു പത്തംഗ കാബിനറ്റ് ഉപസമിതിയും തയ്യാറാക്കിയിട്ടുണ്ട്.അമിത് ഷാ, നിര്‍മലാ സീതാരാമന്, പീയൂഷ് ഗോയല്‍, നരേന്ദ്ര സിങ് തോമര്‍, രമേഷ് പൊഖ്രിയാല്‍, ധര്‍മേന്ദ്ര പ്രധാന്, മഹേന്ദ്രനാഥ് പാണ്ഡെ, സന്തോഷ് കുമാര്‍ ഗാങ്വര്, ഹര്‍ദീപ് സിങ് പുരി എന്നിവരാണ് മോദിക്ക് പുറമെ ഈ സമിതികളില്‍ ഉള്ളത്. പ്രത്യേക സമിതി രൂപികരിച്ച് ഇരു വിഷയങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications