ചരിത്രം സൃഷ്ടിച്ച് നരേന്ദ്ര മോദി; 60 വര്‍ഷത്തിനിടെ ആദ്യം!! കോണ്‍ഗ്രസിന് കഴിയാത്തത് ബിജെപി നേടി...
ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അതുല്യമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഒട്ടേറെ സുപ്രധാന ബില്ലുകള്‍ പാസാക്കിയ ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം പോലെ ഒരു സഭാ സമ്മേളനം അടുത്തൊന്നും നടന്നിട്ടില്ല. 67 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും ബില്ലുകള്‍ പാസാക്കുകയും ഇത്രയേറെ സമയം നീളുകയും ചെയ്ത പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത്.
രാജ്യത്ത് പ്രതിഷേധാഗ്നി ആളിക്കത്തുമെന്ന് കരുതി മാറ്റിവച്ചതും പ്രതിപക്ഷം പലതവണ തടസം നിന്നതുമായ ബില്ലുകളെല്ലാം ഇത്തവണ പാസാക്കാന്‍ സാധിച്ചു. ബില്ലുകള്‍ ചുട്ടെടുക്കുന്നുവെന്ന ആക്ഷേപം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നെങ്കിലും അതൊന്നും ഗൗനിക്കാതെയാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 38 ബില്ലുകളാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം പാര്‍ലമെന്റ് സമ്മേളനം പാസാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

67 വര്‍ഷത്തിനിടെ ആദ്യം
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനമാണ് കഴിഞ്ഞദിവസം അവസാനിച്ചത്. ആദ്യം രാജ്യസഭയും പിന്നീട് ലോക്സഭയും പിരിഞ്ഞു. സുപ്രധാനമായ 36 ബില്ലുകള്‍ അവതരിപ്പിച്ചു. മിക്കതും പാസാക്കി നിയമം നിലവില്‍ വന്നു. 281 മണിക്കൂറാണ് സഭാസമ്മേളനം ചേര്‍ന്നത്. 67 വര്‍ഷത്തിനിടെ ആദ്യമാണ് ഇത്തരമൊരു പാര്‍ലമെന്റ് സമ്മേളനം.

സുപ്രധാന ബില്ലുകള്‍ ഇവയാണ്
കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, കശ്മീരിനെ രണ്ടാക്കി വിഭജിച്ചു, മുത്തലാഖ് ബില്ല് പാസാക്കി, പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്ല് നിലവില്‍ വന്നു, എന്‍ഐഎ ഭേദഗതി ബില്ല്, വിവരാവകാശ ഭേദഗതി ബില്ല്, യുഎപിഎ ഭേദഗതി ബില്ല് എന്നിവ നിയമമാക്കി... സുപ്രധാനമായ ബില്ലുകളാണ് ഇത്തവണ പാസാക്കിയത്.

ഇത്രയും നീളുന്ന സഭാസമ്മേളനം 20 വര്‍ഷത്തിനിടെ ആദ്യം
എട്ട് ശതമാനം ബില്ലുകളില്‍ ഉയര്‍ന്ന വോട്ടിങ് രേഖപ്പെടുത്തി. 16ാം ലോക്സഭയേക്കാള്‍ ഉയര്‍ന്ന ശതമാനമാണിത്. 281 മണിക്കൂറാണ് സഭ ചേര്‍ന്നത്. നേരത്തെ നിശ്ചയിച്ചതിലും 135 ശതമാനം അധികമാണിത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇത്രയും നീളുന്ന സഭാ സമ്മേളനം ചേര്‍ന്നിട്ടില്ല. ജൂലൈ 26 വരെ നിശ്ചയിച്ച സഭാ സമ്മേളനം ഓഗസ്റ്റ് ആറ് വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനം എടുക്കുകയായിരുന്നു.

പാര്‍ലമെന്റ് സമിതികള്‍ക്ക് കൈമാറിയില്ല
38 ബില്ലുകളാണ് മൊത്തം സഭയില്‍ അവതരിപ്പിച്ചത്. ഇതില്‍ 28 ബില്ലുകള്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കി. പത്ത് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും ബില്ലുകള്‍ ഇരുസഭകളും പാസാക്കുന്നത്. ഇത്തവണ സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍ ഒന്നുംതന്നെ പാര്‍ലമെന്റ് സമിതികള്‍ക്ക് കൈമാറിയില്ല എന്നതും എടുത്തുപറയേണ്ടതാണ്.

സഭയിലെ അംഗബലം തന്നെ ബിജെപി ശക്തി
543 അംഗ ലോക്സഭയില്‍ ബിജെപിക്ക് 303 അംഗങ്ങളുണ്ട്. എന്‍ഡിഎയ്ക്ക് മൊത്തം 353 അംഗങ്ങളും. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് 52 അംഗങ്ങള്‍ മാത്രമാണുള്ളത്. സഭയുടെ പത്ത് ശതമാനം അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പദവിയും ലഭിച്ചിട്ടില്ല. സഭാ സമ്മേളനം വിജയമാക്കിയ എല്ലാ അംഗങ്ങള്‍ക്കും സ്പീക്കര്‍ ഓം ബിര്‍ള അഭിനന്ദനം അറിയിച്ചു.
-
സെലിബ്രിറ്റി തരംഗമുണ്ടാക്കാൻ ബിജെപി, ഒറ്റപ്പാലത്ത് മേജർ രവിക്ക് സാധ്യത, ശോഭനയും ശ്വേതയും കളത്തിലിറങ്ങുമോ? -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി












Click it and Unblock the Notifications