Get Updates
Get notified of breaking news, exclusive insights, and must-see stories!

'നമ്മുടെ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല'; ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി സംസാരിച്ച് മോദി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതി​ഗതികളെക്കുറിച്ച് സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. നെതന്യാഹുമായി സംസാരിച്ചെന്നും നമ്മുടെ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല, സമാധാനവും സുസ്ഥിരതയും വേ​ഗത്തിൽ പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. പ്രാദേശിക സംഘർഷങ്ങൾ വർദ്ധിക്കുന്നത് തടയാൻ തീവ്രവാദത്തെ ചെറുക്കേണ്ടതിൻ്റെ പ്രാധാന്യം മോദി ഊന്നിപ്പറഞ്ഞു. ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിന് അത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേൽ പൗരന്മാരെ ഹമാസ് തട്ടിക്കൊണ്ടുപോയതിൽ നിന്ന് ഉത്ഭവിച്ച പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മോദിയും നെതന്യാഹുവും തമ്മിലുള്ള ചർച്ചകൾ നടക്കുന്നത്. ഗാസയ്ക്ക് പുറത്ത് ഇസ്രായേൽ സൈനിക തിരിച്ചടി വ്യാപിപ്പിച്ചതോടെ സ്ഥിതിഗതികൾ വഷളായി.

israel

ഇത് ലെബനനിൽ വ്യോമാക്രമണം നടത്തുകയും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയെയും യെമനിലെ ഹൂതി വിമതരെയും ലക്ഷ്യം വയ്ക്കുകയും ചെയ്തു. ഇസ്രായേൽ നടപടികളിൽ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതുപോലെ പരിമിതമായ ഗ്രൗണ്ട് ഓപ്പറേഷനുള്ള പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് സംഘർഷത്തിൽ ഗണ്യമായ വർദ്ധനവ് സൂചിപ്പിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി അഭ്യർത്ഥിച്ചു. ബെയ്റൂട്ടിൽ ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രി ജീൻ നോയൽ ബറോട്ടുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മിക്കാറ്റി വെടിനിർത്തലിന് ആഹ്വാനം ചെയ്തത്.

അതേ സമയം മിഡിൽ ഈസ്റ്റിൽ ഇസ്രായേലിന് എത്തിച്ചേരാൻ കഴിയാത്ത ഒരിടവുമില്ലെന്ന് നെതന്യാഹു പറഞ്ഞു. " മിഡിൽ ഈസ്റ്റിൽ ഇസ്രായേലിന് എത്തിച്ചേരാൻ കഴിയാത്ത ഒരിടവുമില്ല. നമ്മുടെ ജനങ്ങളെ സംരക്ഷിക്കാനും നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനും ഞങ്ങൾ പോകാത്ത ഒരിടവുമില്ല, " അദ്ദേഹം പറഞ്ഞു.

അതേ സമയം ഇസ്രായേലികൾ കരമാർ​ഗം പ്രവേശിക്കാൻ തീരുമാനിക്കുകയും ചെറുത്ത് നിൽപ്പ് സേനകൾ കരയോ​ഗത്തിന് തയ്യാറാവുകയും ചെയ്താൽ തങ്ങൾ ഏത് സാധ്യതയും നേരിടുമെന്ന് ഹിസബുള്ള പറഞ്ഞു. ഇസ്ലാമിക് റിപബ്ലിക് വർഷങ്ങളായി ആയുധവും ധനസഹായവും നൽകുന്ന ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്റല്ല വെള്ളിയാഴ്ച ബെയ്റൂട്ടിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഹസൻ നസ്റല്ലയുടെ കൊലപാതകം, സംഘടനയ്ക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി ഹിസ്ബുള്ളയെ നയിച്ച വ്യക്തിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+