നോട്ട് നിരോധനം അണുബോംബ്, സമ്പദ് വ്യവസ്ഥയെ മോദി ഹിരോഷിമയാക്കി- ബിജെപിക്ക് ശിവസേനയുടെ കുത്ത്
നരേന്ദ്രമോദി നടപ്പാക്കിയ നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഷിച്ച അണുബോംബാണെന്നു ശിവസേന കുറ്റപ്പെടുത്തി.
മുംബൈ: നോട്ട് നിരോധനത്തെ അണുബോംബിനോട് ഉപമിച്ച് ശിവസേന. നരേന്ദ്രമോദി നടപ്പാക്കിയ നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഷിച്ച അണുബോംബാണെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ ഹിരോഷിമക്കും നാഗസാക്കിക്കും സമാനമായ അവസ്ഥയിലാണെന്നും ശിവസേന കുറ്റപ്പെടുത്തി. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേന.
ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ വന്ന എഡിറ്റോറിയലിലാണ് ബിജെപിക്കെതിരേ കടന്നാക്രമണം. 500, 1000 നോട്ടുകള്‍ നിരോധിച്ചത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പൂര്‍ണമായും തകര്‍ത്തുവെന്ന് ശിവസേന കുറ്റപ്പെടുത്തുന്നു.

രണ്ടാം ലോക യുദ്ധകാലത്ത് അമേരിക്കന്‍ സൈന്യം അണുബോംബിട്ട ജപ്പാനിലെ നഗരങ്ങളാണ് ഹിരോഷിമയും നാഗസാക്കിയും. പാടേ തകര്‍ന്ന ഈ നഗരങ്ങളോടാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശിവസേന ഉപമിച്ചത്.

ആരെയും ശ്രദ്ധിക്കാതെയാണ് മോദി മുന്നോട്ട് പോവുന്നത്. മന്ത്രിസഭയിലുള്ളവരും ആര്‍ബിഐ ഗവര്‍ണറും ഒന്നും അറിയുന്നില്ല. എല്ലാവരെയും അവഗണിച്ച് സ്വന്തം വഴിക്കാണ് മോദി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോവുന്നത്.

നോട്ട് നിരോധനത്തിന് ശേഷം 40 ലക്ഷം തൊഴിലാണ് നഷ്ടപ്പെട്ടതെന്ന് അസോച്ചം പറയുന്നു. ഭാവിയില്‍ ഈ സഖ്യ ഇനിയും ഉയരാം. ഇതുകൊണ്ടാണ് നോട്ട് നിരോധനം അണുബോംബാണെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മോദി ഹിരോഷിമക്ക് സമാനമാക്കിയെന്നും പറയാന്‍ കാരണം. രാജ്യത്തിന്റെ ഭാവിയില്‍ അതിയായ ശിവസേനക്ക് ആശങ്കയുണ്ട്.

ഭരണനിര്‍വഹണത്തിന് എന്‍സിപി നേതാവ് ശരത് പവാറിന്റെ ഉപദേശം പതിവായി തേടാറുണ്ടെന്ന് അടുത്തിടെ മോദി മഹാരാഷ്ട്രയില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നോട്ട് നിരോധനത്തെ കുറിച്ച് എന്‍സിപി അധ്യക്ഷനോട് ചര്‍ച്ച ചെയ്തിരുന്നോ എന്ന് ശിവസേന ചോദിച്ചു.

സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത നോട്ട് നിരോധനം രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ കൂടിയാണ് ഇല്ലാതാക്കിയത്. അവരുടെ അവസ്ഥ സംബന്ധിച്ച് ആരും ചോദിച്ചില്ലെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. നോട്ട് മാറാന്‍ സഹകരണ ബാങ്കുകളില്‍ സംവിധാരം ഒരുക്കാത്തതോടെ സഹകരണ ബാങ്കുകള്‍ അഴിമതിയുടെ കേന്ദ്രമായി മുദ്ര കുത്തപ്പെട്ടു.

കര്‍ഷകര്‍ ദൈനംദിന സാമ്പത്തിക ഇടപാടിന് സ്ഥിരമായി സമീപിക്കാറുള്ളത് സഹകരണ ബാങ്കുകളെയാണ്. കര്‍ഷകര്‍ കരിഞ്ചന്തക്കാരാണെന്ന് കരുതുന്ന സര്‍ക്കാരിന് ജയ് ജവാന് ജയ് കിസാന്‍ എന്ന മുദ്രാവാക്യം വിളിക്കാന്‍ അവകാശമില്ല.

ബാങ്കുകളില്‍ നിന്നു കോടികള്‍ വായ്പയെടുത്ത് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യ സഹകരണ ബാങ്കുകളില്‍ നിന്നല്ല വായ്പയെടുത്തത്. താളം തെറ്റിയ കര്‍ഷകരുടെ പരിതസ്ഥിതിയില്‍ തങ്ങള്‍ക്ക് അതിയായ വേദനയുണ്ടെന്നും സാമ്ന എഡിറ്റോറിയലില്‍ പറയുന്നു.

ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പിന് കേവലം ഒരു മാസം മാത്രം ബാക്കിയിരിക്കെയാണ് ശിവസേന ബിജെപിക്കെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സഖ്യചര്‍ച്ച പുരോഗമിക്കവെയാണ് ഈ ആക്രമണം.

വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും ശിവസേനയുമായി സഖ്യമുണ്ടാക്കുകയെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. ശിവസേന ഭരിക്കുന്ന കോര്‍പറേഷനിലെ അഴിമതിക്കെതിരേ അടുത്തിടെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്ത് വന്നിരുന്നു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications