മോദിയെ ഇനിയും മോശക്കാരനാക്കുന്നത് തിരിച്ചടിയാകും; പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി ജയറാം രമേശ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റം പറയുന്നത് കുറയ്ക്കണമെന്ന് പ്രതിപക്ഷത്തെ ഉപദേശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. നരേന്ദ്ര മോദിയുടെ ഭരണ മാതൃക തികച്ചും മോശമായ ഒരു കഥയല്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ തിരിച്ചറിയാതെ ഇരിക്കുകയും ഇപ്പോഴും അദ്ദേഹത്തെ കുറ്റം പറയുകയും ചെയ്യുന്നത് പ്രതിപക്ഷത്തിന് ഗുണകരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ കുറിച്ചും 2014നും 2019നും ഇടയിൽ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളെ കുറിച്ചും തിരിച്ചറിയേണ്ട സമയമാണിത്. എന്തുകൊണ്ടാണ് 30 ശതമാനത്തിലധികം വോട്ട് വിഹിതം നേടി മോദി വീണ്ടും അധികാരത്തിലെത്തിയതെന്ന് മനസിലാക്കണം. രാഷ്ട്രീയ നിരീക്ഷകനായ കപിൽ സതീഷ് എഴുതിയ മെലവന്റ് റിപ്പബ്ലിക്; എ ഷോർട് ഹിസ്റ്ററി ഓഫ് ദി ന്യൂ ഇന്ത്യ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരുമായി സംവദിക്കുന്നതാണ് മോദിയുടെ ഭാഷ. ജനങ്ങൾ തിരിച്ചറിയുന്നതും മുൻകാലങ്ങളിൽ ചെയ്യാത്തതുമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നതെന്ന് നമ്മൾ തിരിച്ചറിഞ്ഞില്ലെങ്കിൽ മോദിയെ നേരിടാൻ കഴിയില്ലെന്നും ജയറാം രമേശ് പറഞ്ഞു. മോദിയെ എപ്പോഴും മോശക്കാരനായി ചിത്രീകരിക്കുന്നത് മൂലം അദ്ദേഹത്തെ എതിർക്കാൻ സാധിക്കില്ല.
പ്രധാനമന്ത്രിയെ എപ്പോഴും പുകഴ്ത്തണമെന്നല്ല താൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയ ജയറാം രമേശ് ഭരണ രംഗത്ത് അദ്ദേഹം കൊണ്ടുവന്ന മാറ്റങ്ങൾ പ്രത്യേകിച്ച് ഭരണത്തിന്റെ സാമ്പത്തിക ശാസ്ത്രം കാണാതെ പോകരുതെന്നും ഓർമിപ്പിച്ചു. ഭരണത്തിന്റെ രാഷ്ട്രീയം വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന പദ്ധതിയാണ് മോദിയുടെ ജനസമ്മതി വ്യക്തമാക്കാനായി ജയറാം രമേശ് ചൂണ്ടിക്കാട്ടിയത്.
പ്രധാനമന്ത്രിയുടെ ചില പദ്ധതികളെ എല്ലാവരും പരിഹസിച്ചു. പക്ഷെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോലുള്ള പദ്ധതികളാണ് കോടിക്കണക്കിന് സാധാരണക്കാരുമായി മോദിയെ ബന്ധപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്റെ ജനപിന്തുണ 2014നേക്കാൾ വർദ്ധിപ്പിച്ചു. പഠനങ്ങളിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. ഇതെല്ലാം തെറ്റായ വിവരങ്ങളാണെന്ന് പ്രചരിപ്പിച്ചാൽ മോദിയെ എതിർക്കാൻ നമുക്ക് സാധിക്കില്ലെന്നും ജയറാം രമേശ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കർഷകരുടെ ദുരിതങ്ങൾ നമ്മൾ ഉയർത്തിക്കാട്ടി. രാജ്യത്തെ കർഷകർ ദുരിതത്തിലാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെങ്കിലും അതിന് കാരണം മോദിയാണെന്ന് അവർ കരുതുന്നില്ല. മോദിയെ ബഹുമാന്യനാക്കുന്നത് എന്താണെന്ന് നമ്മൾ കണ്ടെത്തണമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications