സംവരണ വിഷയത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത്
ദില്ലി: സംവരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ തുറന്ന ചര്‍ച്ച വേണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. നിലവിലെ രീതിയില്‍ സംവരണം തുടരുന്നത് ശരിയല്ലെന്ന മോഹന്‍ ഭാഗവത്തിന്‍റെ പ്രസ്താവന നേരത്തെ വലിയ വിവാദമായിരുന്നു. ഇതിന് ശേഷം ആദ്യമായാണ് സംവരണ വിവഷവുമായി ബന്ധപ്പെട്ട് മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയുണ്ടാകുന്നത്.
ഉത്തരേന്ത്യയിലും കനത്ത മഴ; ഹിമാചലില്‍ 24 പേര്‍ കൊല്ലപ്പെട്ടു, ദില്ലിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്
എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംവരണത്തിന്‍റെ എല്ലാവശങ്ങളെക്കുറിച്ചും തുറന്ന ചര്‍ച്ച നടത്തണം. സംവരണത്തെ അനുകൂലിക്കുന്നവർ അതിനെ എതിർക്കുന്നവരുടെ നിലപാട് കണക്കിലെടുത്ത് സംസാരിക്കണമെന്നും അതുപോലെ തന്നെ അതിനെ എതിർക്കുന്നവർ തിരിച്ചും ചെയ്യണം. ചർച്ച ഓരോ തവണയും ശക്തമായ നടപടികള്‍ക്കും പ്രതികരണങ്ങൾക്കും കാരണമാകണം. അതേസമയം തന്നെ ചര്‍ച്ചയില്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ ഐക്യം ആവശ്യമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ആർഎസ്‌എസ്, ബിജെപി, പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ എന്നിവ മൂന്ന് വ്യത്യസ്ത സ്ഥാപനങ്ങളാണെന്നും ഇതിലൊന്നിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊന്നിനെ ഉത്തവാദിയാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലും ഈ സർക്കാരിലും സംഘനടയുടെ പ്രവർത്തകർ ഉള്ളതിനാൽ അവർ ആർഎസ്‌എസിനെ ശ്രദ്ധിക്കും, പക്ഷേ അവർ തങ്ങളുടെ നിലപാടുകളോട് എപ്പോഴും യോജിക്കുണമെന്നത് നിർബന്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.
കോള്‍ ഇന്ത്യയുടെ പേരില്‍ തട്ടിപ്പ്; 88585 ഒഴിവുകളെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജ വിജ്ഞാപനമെന്ന്
ആർഎസ്‌എസിന്‍റെ നിയന്ത്രണത്തിലുള്ള സംഘടനയായ ശിക്ഷ സംസ്‌കൃത ഉത്തൻ നയാസ് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ (ഇഗ്നോ) സംഘടിപ്പിച്ച ഗ്യാനോത്സവിന്റെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.