ബിജെപി എംഎല്‍എക്കെതിരെ ബലാത്സംഗ പരാതിയുമായി യുവതി; പ്രധാനമന്ത്രിയെ കണ്ട് പരാതി നല്‍കും
ദില്ലി: അരുണാചല്‍ പ്രദേശിലെ ബിജെപി എംഎല്‍എക്കെതിരെ ബലാത്സംഗ പരാതിയുമായി യുവതി. ബിജെപി എംഎല്‍എ ഗ്രൂക്ക് പൊഡുങ്ങിനെതിരായാണ് അരുണാചല്‍ സ്വദേശിയും ഡോക്ടറുമായ യുവതി പരാതി നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 12 ഔദ്യോഗിക യോഗത്തിനെന്ന പേരില്‍ തന്നെ വിളിച്ചുവരുത്തി എംഎല്‍എ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് നിയമസഭയില്‍ നിന്ന് പുറത്താക്കി, തെരുവില്‍ ഇറങ്ങി ശബ്ദിക്കുമെന്ന് എംഎൽഎ!
സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെ കണ്ടെങ്കിലും പരാതി സ്വീകരിച്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. ഇതില്‍ ശക്തമായി പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായത്. ആ സമയത്ത് തന്നെ കോടതിയെ സമീപിച്ച് എംഎല്‍എ മുന്‍കൂര്‍ ജാമ്യവും നേടിയിരുന്നെന്നും യുവതി പറയുന്നത്.
പോലീസ് വൈദ്യപരിശേധന വൈകിപ്പിച്ചതിനാലും രഹസ്യ മൊഴി എടുക്കാതിരുന്നതിനാലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എംഎല്‍എയുടെ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടി പ്രധാനമന്ത്രിയെ കണ്ട് പരാതി നല്‍കുമെന്നും യുവതി ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
എൽജെഡിയുമായി ലയനത്തിന് തയ്യാറെടുത്ത് ജെഡിഎസ്; ലയനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ്!
അരുണാചല്‍ പോലീസില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ദില്ലിയില്‍ എത്തിയതെന്നും യുവതി വ്യക്തമാക്കുന്നു. കേസില്‍ ജാമ്യം കിട്ടിയ എംഎല്‍എയും അനുയായികളും തന്നെയും കുടുംബത്തേയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.
ഷെയിന്‍ ഉറക്കകുറവും വ്യായാമക്കുറവും ഉണ്ടെന്ന് സംശയമുള്ളതായി മന്ത്രി; മോഹന്‍ലാലിന് കത്ത് നല്‍കും