ദേശീയ ബന്ദിനോട് ഐക്യപ്പെട്ട് 100 ലേറെ കര്‍ഷക സംഘടനകള്‍; ഹൈവേ തടഞ്ഞു; റെയില്‍ ഉപരോധിച്ചു
ദില്ലി: കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ തെരുവിലിറങ്ങി. ഭാരത് ബന്ദിന്റെ ഭാഗമായി റോഡുകളും റെയിലും കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. 70 ശതമാനം ഗ്രാമീണ കുടുംങ്ങള്‍ പ്രാഥമികമായി കൃഷിയെ ആശ്രയിച്ചു കഴിയുന്ന ഇന്ത്യയില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒരു വലിയ രാഷ്ട്രീയ വിഷയം തന്നെയാണ്.
പഞ്ചാബിലേയും ഹരിയാനയിലേയും ഒരു വലിയ ഭൂരിഭാഗം കര്‍ഷകരും രാജ്യസഭയില്‍ പാസാക്കിയ വിവാദ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് രംഗത്തിറങ്ങി. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അവര്‍ മുദ്രാവാക്യം വിളിച്ചു.

പഞ്ചാബില്‍ മഞ്ഞയും പച്ചയും പതാകകള്‍ ഏന്തിയായിരുന്നു കര്‍ഷക പ്രതിഷേധം. പലരും പ്ലക്കാര്‍ഡുകള്‍ ഏന്തി റോഡില്‍ കുത്തിയിരുന്നു. വലിയ വിഭാഗം കടകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ് കിടക്കുകയായിരുന്നു. കര്‍ണ്ണാടകയില്‍ ബെംഗ്ളൂര് അതിര്‍ത്തിയിലേക്കുള്ള വാഹനങ്ങള്‍ കര്‍ഷകര്‍ തടഞ്ഞു.
കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും 100 ല്‍ അധികം കര്‍ഷക സംഘടനകള്‍ പ്രതിഷേധിച്ച തെരുവിലിറങ്ങിയെന്ന് ആള് ഇന്ത്യാ കിസാന്‍ കോഡിനേഷന്‍ കമ്മിറ്റി പ്രസിഡണ്ട് ഭൂപീന്ദര്‍ സിംഗ് പറഞ്ഞു. സര്‍ക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുകയാണെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. പഞ്ചാബിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ 24 മുതല്‍ ആരംഭിച്ച ട്രെയിന്‍ തടയല്‍ സമരം 26 വരെ തുടരും.
ഓള് ഇന്ത്യാ കിസാന്‍ സംഘ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ആള് ഇന്ത്യാ കിസാന്‍ മഹാസംഘ്, ഭാരത് കിസാന്‍ യൂണിയന് എന്നീ കര്‍ഷകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഭാരത് ബന്ദ്.കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിഐടിയു, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ എന്നീ വ്യാപാര സംഘടനകളും ദേശീയ ബന്ദിന് പിന്തുണ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പല കടകളും അടഞ്ഞ് കിടന്നു.
കാര്‍ഷിക ബില്ലിനെതിരെ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിരുന്നു. ബില്ലിനെതിരെ പ്രതിഷേധിച്ച 8 എംപിമാരെ സസ്പെന്റ് ചെയ്യുകയും ചെയ്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications