കൊല്ലപ്പെട്ട ഗായകൻ സിദ്ദു മൂസ് വാലയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത് രണ്ട് ഡസനിലധികം വെടിയുണ്ടകൾ
ചണ്ഡീഗഡ്: പഞ്ചാബിൽ കൊല്ലപ്പെട്ട ഗായകൻ സിദ്ദു മൂസ് വാലയുടെ ശരീരത്തിൽ നിന്ന് രണ്ട് ഡസനിലധികം വെടിയുണ്ടകൾ കണ്ടെടുത്തതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയോട്ടിയിൽ നിന്ന് ഉൾപ്പെടെ വെടിയുണ്ടകൾ കണ്ടിത്തിയിട്ടുണ്ട്. അഞ്ച് ഡോക്ടർമാർ അടങ്ങുന്ന പാനൽ സംഘമാണ് തിങ്കളാഴ്ച സിദ്ദു മൂസ് വാലയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. ഈ വർഷത്തെ പഞ്ചാബ് സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഗായകൻ ഞായറാഴ്ചയാണ് പഞ്ചാബിലെ മാൻസയിൽ വെച്ച് വെടിയേറ്റ് മരിച്ചത്.
ആശുപത്രിയിലെത്തിച്ചെങ്കിലും സിദ്ദുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അമിത രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് വൃത്തങ്ങൾ പറയുന്നു. ആന്തരാവയവങ്ങളുടെ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. രണ്ട് സംഘങ്ങൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പഞ്ചാബ് പോലീസ് മേധാവി വികെ ഭാവ്ര പറഞ്ഞു. പഞ്ചാബിലെ മാൻസ പോലീസ് സ്‌റ്റേഷനിൽ ഫോറൻസിക് സംഘം ഗായകന്റെ കാർ പരിശോധിച്ചുവരികയാണ്. കാറിന്റെ മുൻഭാഗത്തും ഇരുവശങ്ങളിലും ഒന്നിലധികം ബുള്ളറ്റുകൾ തുളച്ചുകയറിയ ദ്വാരങ്ങൾ കാണാൻ സാധിക്കും. ഒന്നിലധികം ആളുകൾ വിവിധ വശത്ത് നിന്ന് കാറിലേക്ക് വെടിയുതിർത്തിട്ടുണ്ടാകാമെന്നാണ് നിഗമനം.

സംഭവം നടക്കുമ്പോൾ മരണപ്പെട്ട ഗായകന്റെ പിതാവ് ബൽക്കൗർ സിംഗ് മറ്റൊരു കാറിൽ സിദ്ദുവിന് പിന്നാലെയുണ്ടായിരുന്നു. " എന്റെ മകൻ അവന്റെ സുഹൃത്തുക്കളായ ഗുർവീന്ദർ സിംഗ്, ഗുർപ്രീത് സിംഗ് എന്നിവരോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ ആണ് ആക്രമണം ഉണ്ടായത്. ഇവരുടെ കാറിൽ അം ഗരക്ഷകർ ഉണ്ടായിരുന്നില്ല. അവർ എന്റെയൊപ്പം പിന്നാലെ വന്ന കാറിൽ അയിരുന്നു. ഞങ്ങൾ അവരുടെ കാറിനെ പിൻതുടരുകയായിരുന്നു." ബൽക്കൗർ സിംഗ് തന്റെ പരാതിയിൽ പറഞ്ഞു. അതേ സമയം കേസിൽ പ്രധാന പ്രതി എന്ന് സംശയിക്കുന്ന ലോറൻസ് ബിഷ്‌ണോയി എന്ന ആളെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ഇയാൾക്കൊപ്പം മറ്റ് അഞ്ച് പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഹേമകുണ്ഡ് സാഹിബ് യാത്രയ്ക്കായി പോകുന്ന തീർഥാടകർക്കിടയിൽ ഒളിച്ചിരുന്ന ഇവരെ പർവതനിരകൾക്ക് സമീപത്ത് നിന്നാണ് പോലീസ് കണ്ടെത്തിയത്. അതേ സമയം കേസ് അന്വേഷിക്കാൻ പുതിയ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഇന്നലെ പറഞ്ഞു. പഞ്ചാബ്- ഹരിയാന ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ആയിരിക്കും കമ്മീഷന്റെ രൂപികരണം. കൊല്ലപ്പെട്ട ഗായകന്റെ പിതാവ് ബൽക്കർ സിംഗ് സിദ്ദുവിന്റെ അഭ്യർത്ഥന അംഗീകരിച്ചാണ് പുതിയ തീരുമാനം. ഇതിനായി പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിക്കുമെന്നും ഭഗവന്ത് മാൻ പറഞ്ഞു.
രാജകുമാരി പോലെ... മമത സാരിയിലും ഒരേ പൊളി, വൈറലായി നടിയുടെ ചിത്രങ്ങൾ
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications