മോസ്കോ ഫോര്‍മാറ്റ്: താലിബാന് ഭാഗമാകുന്ന റഷ്യയിലെ ചര്‍ച്ചയില്‍ ഇന്ത്യയും പങ്കെടുക്കും
ദില്ലി : താലിബാന് അടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് ഇന്ത്യ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 20 ന് മോസ്കോയില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്. മോസ്കോ ഫോര്‍മാറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ചര്‍ച്ചയില്‍ താലിബാന് പങ്കെടുക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.
ഒക്ടോബര്‍ 20 ന് അഫ്ഗാനിസ്ഥാന് വിഷയത്തില്‍ നടക്കുന്ന മോസ്കോ ഫോര്‍മാറ്റ് മീറ്റിംഗിന് ഞങ്ങള്‍ക്ക് ഒരു ക്ഷണം ലഭിച്ചു. ഞങ്ങള്‍ അതില്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ യോഗത്തില്‍ ഒരു ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥനെ വിദേശകാര്യ മന്ത്രാലയം അയയ്ക്കാന്‍ സാധ്യതയുണ്ട്. അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി .

ഒക്ടോബര്‍ 20 ന് അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്ക് മോസ്കോ താലിബാന് പ്രതിനിധികളെ ക്ഷണിച്ചെന്ന് കഴിഞ്ഞയാഴ്ച, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അഫ്ഗാനിസ്ഥാനിലെ പ്രത്യേക പ്രതിനിധി സാമിര്‍ കാബുലോവ് പറഞ്ഞിരുന്നു. ചര്‍ച്ചയില്‍ ചൈന , പാകിസ്താന് , ഇറാന് എന്നീ രാജ്യങ്ങളും പങ്കെടുക്കുമെന്നാണ് സൂചന. അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തില്‍ വന്നതിന് ശേഷം നടക്കുന്ന മോസ്കോ ഫോര്‍മാറ്റിന്റെ ആദ്യ പതിപ്പാണിത്.
ആഗസ്റ്റ് മാസം 31 ന് ദോഹയില്‍ വച്ച് ഇന്ത്യ താലിബാനുമായി ആദ്യ ഔപചാരിക ചര്‍ച്ച നടത്തിയിരുന്നു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലായിരുന്നു അന്ന് കൂടിക്കാഴ്ച നടത്തിയത്. റഷ്യയില്‍ നടക്കുന്ന ചര്‍ച്ചയോടെ, അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരുമായി ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് വേദിയാകും.
അതേ സമയം, ആഗസ്റ്റില്‍ അഫ്ഗാന് സര്‍ക്കാരിന്റെ പതനത്തിനുശേഷം, പുതിയ താലിബാന് ഭരണകൂടത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു.
ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ അവകാശങ്ങള്‍, അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉയര്‍ന്നുവരുന്ന തീവ്രവാദത്തെക്കുറിച്ചുള്ള ആശങ്ക എന്നിവയെക്കുറിച്ച് ഇന്ത്യ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ , റഷ്യ അഫ്ഗാനിസ്ഥാനില്‍ ഒരു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതില്‍ റഷ്യ, അമേരിക്ക , ചൈന, പാകിസ്ഥാന് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. അക്കാലത്ത് യുദ്ധം ചെയ്ത അഫ്ഗാന് കക്ഷികളോട് സമാധാന ഉടമ്പടിയിലെത്താന്‍ ആവശ്യപ്പെട്ടായിരുന്നു പ്രസ്താവന.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications