കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്‍ എസ്‌കോര്‍ടിനെ വിളിച്ചില്ലെന്ന് എംപി; യുവതി എത്തിയത് സുഹൃത്തിനുവേണ്ടി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ ബിസിനസ് ടൂറിനിടെ എസ്‌കോര്‍ട് ആയി എത്തിയ യുവതിയും സംഘവം ഒന്നരലക്ഷം രൂപ തട്ടിച്ചെന്ന കേസില്‍ മകനെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശിലെ എംപി രംഗത്തെത്തി. യുപിയിലെ ബിജെപി എംപി കന്‍വാര്‍ സിങ് ആണ് മകന്‍ മെഹര്‍ സിങ് കന്‍വാറിനെ ന്യായീകരിച്ച് രംഗത്തെത്തിയത്.

വിഷയത്തില്‍ മാധ്യമങ്ങള്‍ കാട്ടുന്ന അമിത ശ്രദ്ധ എംപിയുടെ മകന്‍ എന്നതിനാലാണെന്ന് കന്‍വാര്‍ സിങ് പറഞ്ഞു. യഥാര്‍ഥത്തില്‍ മകന്‍ എസ്‌കോര്‍ടിനായി യുവതിയെ വിളിച്ചുവരുത്തിയിട്ടില്ല. ലണ്ടനില്‍ താമസിക്കുന്ന എന്‍ ആര്‍ ഐ സുഹൃത്താണ് എസ്‌കോര്‍ടിനെ വിളിച്ചുവരുത്തിയത്. സുഹൃത്തിന്റെ ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടപ്പോഴാണ് മകന്‍ പോലീസില്‍ പരാതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

mumbai-map

നാല്‍പതുകാരനായ മകന്‍ വിവാഹിതനും നല്ല രീതിയില്‍ കുടുംബവുമായി കഴിയുന്നയാളുമാണ്. മകന്റെ പേര് ചീത്തയാക്കാന്‍ ചിലര്‍ മന:പൂര്‍വം കളിക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മകന്‍ പോലീസില്‍ വിവരം അറിയിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍, മാധ്യമങ്ങളില്‍ വന്നത് മറ്റൊരു വാര്‍ത്തയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ടു ദിവസം മുന്‍പാണ് മുംബൈയിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് മെഹര്‍ സിങ്ങിനെയും സുഹൃത്തിനെയും എസ്‌കോര്‍ട് യുവതിയും സംഘവും കൊള്ളയടിച്ചത്. ഒന്നരലക്ഷം രൂപ കത്തികാട്ടി തട്ടിയെടുത്തെന്നാണ് ഇവരുടെ പരാതി. ക്ലബ്ബില്‍ പോകാനായി എത്തിയ യുവതി ഹോട്ടലിനു പുറത്തുവെച്ച് തങ്ങളെ കവര്‍ച്ച ചെയ്‌തെന്ന് കാട്ടി മെഹര്‍ സിങ് ആണ് പോലീസില്‍ പരാതി നല്‍കിയത്.

English summary
MP defends son over Female escort case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X