എംഎസ് സ്വാമിനാഥൻ; ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭ
ഡൽഹി: ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവായ എം എസ് സ്വാമിനാഥന്‍. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ കാർഷിക ഭൂമിയെ പുനർരൂപീകരിച്ചെന്ന് മാത്രമല്ല ശാസ്ത്രീയ മികവോടെയും അർപ്പണബോധത്തോടെയും ഭക്ഷ്യക്ഷാമത്തിനെതിരെ പോരാടുന്നതിന് ഒരു സ്ഥിരം മാതൃക കൂടി സൃഷ്ടിച്ചെടുത്തു.
1925 ഓഗസ്റ്റ് ഏഴിന് തമിഴ്നാട്ടിലെ കുംഭകോണത്താണ് സ്വാമിനാഥൻ ജനിച്ചത്. മദ്രാസ് അഗ്രികൾച്ചറൽ കോളേജിൽ നിന്ന് അഗ്രികൾച്ചറൽ സയൻസ് ബിരുദം നേടിയ അദ്ദേഹം പ്രശസ്തമായ കേംബ്രിഡ്ജ് സർവകലാശാലയിൽ തുടർപഠനം നടത്തി ലോകത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനായി വളർന്നു.

ഇന്ത്യൻ പരിസ്ഥ്തിക്ക് ഇണങ്ങുന്ന തരത്തിലുള്ള അത്യുത്പാദനശേഷിയുള്ള വിത്തുകൾ വികസിപ്പെടുത്തതിലൂടെയാണ് സ്വാമിനാഥൻ അന്തർദേശീയ തലത്തിൽ പ്രശസ്തി നേടുന്നത്. ഉയർന്ന വിളവ് നൽകുന്നത് മാത്രമല്ല, രോഗ പ്രതിരോധശേഷിയുള്ളതും ഇന്ത്യൻ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായതുമായ ഗോതമ്പിന്റെയും നെല്ലിന്റെയും ഇനങ്ങൾ വികസിപ്പിക്കാൻ അദ്ദേഹം അശ്രാന്ത പരിശ്രമം നടത്തി.
ഇന്ത്യയുടെ ഭക്ഷ്യോൽപ്പാദനം കുതിച്ചുയരാൻ ഇത് സഹായിച്ചു. രാഷ്ട്രം ഭക്ഷ്യക്ഷാമം എന്ന അവസ്ഥയിൽ നിന്ന് ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് നീങ്ങി. അദ്ദേഹത്തിന്റെ പ്രവർത്തനം ക്ഷാമം ഇല്ലാതാക്കുക മാത്രമല്ല, എണ്ണമറ്റ കർഷക സമൂഹങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയർത്തുകയും ചെയ്തു.തന്റെ ശാസ്ത്രീയ സംഭാവനകൾക്ക് പുറമെ, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ കൃഷിരീതികളുടെ പ്രാധാന്യത്തിന് ഊന്നൽ നൽകിയുള്ള നടപടികളും അദ്ദേഹം കൈക്കൊണ്ടു.
ഉൽപ്പാദനക്ഷമത വർധിപ്പിക്കണമെന്ന് ആവർത്തിച്ചപ്പോഴും അതൊരിക്കലും പരിസ്ഥിതയുടെ തകർച്ചയ്ക്ക് കാരണമാകരുതെന്നും അദ്ദേഹം ഊന്നിപറഞ്ഞു. സുസ്ഥിര കൃഷിക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദം ആഗോളതലത്തിലടക്കം സ്വാധീനം ഉണ്ടാക്കി.
കർഷകരുടെ അവകാശങ്ങൾ, സാമൂഹ്യനീതി, ഗ്രാമവികസനം എന്നിവയ്‌ക്ക് വേണ്ടി അദ്ദേഹം ശബ്ദമുയർത്തി. കാർഷിക മേഖലയിലെ സമഗ്രമായ വളർച്ചയ്‌ക്കയ്ക്കൊപ്പം തന്നെ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ, കൃഷിയിലും കാർഷിക കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിലും സജീവമായി പങ്കെടുക്കാൻ പ്രാപ്‌തമാക്കി.
യുണൈറ്റഡ് നേഷൻസ്, ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ് എ ഒ) തുടങ്ങിയ സംഘടനകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.അദ്ദേഹത്തിന്റെ സംഭാവനകൾ അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങളും ബഹുമതികളും നേടിക്കൊടുത്തു,ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളായ പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയുൾപ്പെടെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കാർഷിക മേഖലയിലെ നൊബേൽ സമ്മാനത്തോട് ഉപമിക്കുന്ന 'വേൾഡ് ഫുഡ് പ്രൈസും'അദ്ദേഹത്തിന് ലഭിച്ചിരുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications