അദാനിയിൽ നിന്ന് കോടീശ്വര പദവി തിരിച്ച് പിടിച്ച് മുകേഷ് അംബാനി, രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ
ദില്ലി: വലിയ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ കോടീശ്വര പദവി തിരിച്ച് പിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ഫോബ്‌സ് പുറത്ത് വിട്ട കോടീശ്വരന്മാരുടെ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാമത് എത്തിയിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഗൗതം അദാനി രണ്ടാം സ്ഥാനത്തേക്ക് വീണു.
ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇരുവരും ഇടം പിടിച്ചിട്ടുണ്ട്. മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്തും ഗൗതം അദാനി പത്താം സ്ഥാനത്തുമാണ് ഉളളത്. ഫോബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുളളത് ടെസ്ല ഉടമയായ എലോണ്‍ മസ്‌ക് തന്നെയാണ്. ആമസോണിന്റെ ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തും ഒറാക്കളിന്റെ ലാരി എല്ലിസണ്‍ മൂന്നാം സ്ഥാനത്തുമാണുളളത്. വാരന്‍ ബഫറ്റ്, ബില്‍ ഗേറ്റ്‌സ്, കാര്‍ലോസ് സ്ലിം ഹെലു ആന്‍ഡ് ഫാമിലി, ലാറി പേജ് എന്നിവരാണ് ഫോബ്‌സ് പട്ടികയില്‍ പേരുളള മറ്റ് കോടീശ്വരന്മാര്‍.
ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് അദാനിയുടെ ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. ഇതാണ് കോടീശ്വര പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആയിരുന്ന അദാനിക്ക് തിരിച്ചടിയായത്. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ രണ്ട് ട്രേഡിംഗ് സെഷനുകള്‍ക്കിടയിലായി 50 ബില്യണ്‍ ഡോളറാണ് അദാനി ഗ്രൂപ്പിന് നഷ്ടം വന്നത്. അദാനിക്ക് തന്റെ ആസ്തിയുടെ അഞ്ചിലൊന്ന്, അതായത് 20 ബില്യണ്‍ ഡോളറോളം നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
83.9 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. അതേസമയം മുകേഷ് അംബാനിയുടേത് 84.3 ബില്യണ്‍ ഡോളറാണ്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ എലോണ്‍ മസ്‌കിന് ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം 178.3 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. രണ്ടാം സ്ഥാനത്തുളള ജെഫ് ബെസോസിന് 126. 3 ബില്യണ്‍ ഡോളറാണ് ആസ്തി.
Beauty Tips: ചര്‍മ്മ സംരക്ഷണത്തിന് പപ്പായ അടിപൊളിയാണ്, ഈ വഴികള്‍ പരീക്ഷിക്കൂ