Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹറം ആഘോഷത്തിനിടെ വിഷഗുളിക വിതരണം; 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടയാൾ മുംബൈയിൽ അറസ്റ്റിൽ

മുംബൈയിൽ മുഹറം ഘോഷയാത്രയ്ക്കിടെ ജനങ്ങളെ അപായപ്പെടുത്താൻ ലക്ഷ്യമിട്ട് വിഷവസ്തുക്കൾ കലർത്തിയ ഗുളികകൾ വിതരണം ചെയ്ത യുവാവ് പോലീസ് പിടിയിലായി. മുംബൈ ബൈക്കുള സ്വദേശിയായ ഫയ്യാസ് പ്രേംജി എന്നയാളെയാണ് മുംബൈ പോലീസ് അതീവ ഗൗരവകരമായ ഈ കേസിൽ അറസ്റ്റ് ചെയ്തത്. ബിബിഎ ബിരുദധാരിയായ ഇയാളിൽ നിന്ന് പതിനായിരക്കണക്കിന് വിഷഗുളികകളും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. വൻ ദുരന്തം ലക്ഷ്യമിട്ടായിരുന്നു ഇയാൾ ഗുളിക രൂപത്തിൽ വിഷം വിതരണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

വെള്ളിയാഴ്ച ബൈക്കുള മേഖലയിൽ നടന്ന മുഹറം ഘോഷയാത്രയ്ക്കിടയിലാണ് പ്രതി ക്രൂരമായ ഈ കൃത്യം നടത്തിയത്. എലിവിഷം ഉണ്ടാക്കാൻ സാധാരണയായി ഉപയോഗിക്കുന്ന 'സിങ്ക് ഫോസ്ഫൈഡ്' എന്ന മാരകമായ രാസവസ്തു ക്യാപ്സൂളുകൾക്കുള്ളിൽ നിറച്ചാണ് ഇയാൾ ആളുകൾക്ക് നൽകിയിരുന്നത്. ഘോഷയാത്രയിൽ പങ്കെടുക്കാൻ എത്തിയവരോട് ഇത് ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മരുന്നാണെന്നും, കടുത്ത വേദനസംഹാരിയാണെന്നും പറഞ്ഞാണ് ഇയാൾ വിശ്വസിപ്പിച്ചത്. എന്നാൽ ഇയാളുടെ സംശയാസ്പദമായ പെരുമാറ്റവും കൂട്ടത്തോടെയുള്ള ഗുളിക വിതരണവും ശ്രദ്ധയിൽപ്പെട്ട മൂന്ന് വനിതാ വൊളന്റിയർമാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിതരണം ചെയ്തത് മാരകമായ വിഷഗുളികകളാണെന്ന സത്യം പുറത്തുവന്നത്.

muharram-procession-1782632353 jpg

11 പേർ കുഴഞ്ഞുവീണു; പതിനായിരക്കണക്കിന് ഗുളികകൾ പിടിച്ചെടുത്തു

പ്രതിയിൽ നിന്നും ഗുളിക വാങ്ങി കഴിച്ച 11 പേർക്ക് തൊട്ടുപിന്നാലെ കടുത്ത വയറുവേദനയും ഛർദിയും അനുഭവപ്പെടുകയും ഇവർ കുഴഞ്ഞുവീഴുകയുമായിരുന്നു. ഇവരെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സൽമാൻ സയ്യീദ് എന്നയാളുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും മറ്റുള്ളവർ അപകടനില തരണം ചെയ്തതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായ ഫയ്യാസ് പ്രേംജിയുടെ പക്കൽ നിന്നും വീട്ടിൽ നിന്നും വിതരണത്തിനായി സൂക്ഷിച്ചിരുന്ന 14,900 വിഷഗുളികകൾ പോലീസ് കണ്ടുകെട്ടി. യാതൊരുവിധ മെഡിക്കൽ ലൈസൻസോ യോഗ്യതയോ ഇല്ലാത്ത ഇയാൾ സ്വന്തമായാണ് ഈ ക്യാപ്സൂളുകൾ നിർമ്മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിദേശയാത്രകളും അന്താരാഷ്ട്ര ബന്ധങ്ങളും പരിശോധിക്കുന്നു

കുറഞ്ഞത് 15,000 ആളുകളെയെങ്കിലും ഒരേസമയം അപായപ്പെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. ഇതിനായി 30,000 ഒഴിഞ്ഞ ക്യാപ്സൂളുകൾക്കും 50 കിലോഗ്രാം മാരക രാസവസ്തുക്കൾക്കും താൻ നേരത്തെ തന്നെ ഓർഡർ നൽകിയിരുന്നതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസിന് പിന്നിൽ വൻ ഗൂഢാലോചനയോ തീവ്രവാദ ബന്ധമോ ഉണ്ടോ എന്ന രീതിയിലാണ് മുംബൈ പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. പ്രതി മുൻപ് ഇറാൻ, ഇറാഖ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാളുടെ വിദേശയാത്രകളുടെ ഉദ്ദേശത്തെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പോലീസ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+