വനിതാ ഡോക്ടറുടെ കൊലപാതകം; ആശുപത്രി അടിച്ച് തകർത്തത് ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകർ'; ആരോപണവുമായി മമത
കൊൽക്കത്ത: പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ആശുപത്രി അടിച്ചു തകർത്ത സംഭവത്തിൽ പ്രതിപക്ഷത്തിനെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. ഇന്നലെ അക്രമം നടത്തിയത് വിദ്യർത്ഥികളോ സംഘടനയുമായി ബന്ധപ്പെട്ടവരോ അല്ലെന്നും പുറത്ത് നിന്ന് എത്തിയവരാണെന്നും മമത ആരോപിച്ചു. ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നും മമത കുറ്റപ്പെടുത്തി.
'ഇന്നലെ ആർജി കർ ആശുപത്രി അടിച്ചുതകർക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തത് തകർത്ത് ഈ കോലാഹലം ഉണ്ടാക്കിയവർ ആർജി കർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളല്ല, പുറത്തുനിന്നുള്ളവരാണ് അതിന് പിന്നിൽ. ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിരുന്നു. ഇതിൽ മൂന്ന് വീഡിയോകളിൽ ദേശീയ പതാകയുമായി നിൽക്കുന്നവരെ ആൾക്കൂട്ടത്തിൽ കാണാമായിരുന്നു. ഇവർ ബിജെപി പ്രവർത്തകരാണ്. ചിലർ വെള്ളയും ചുവപ്പും കൊടിപിടിച്ച് നിൽക്കുന്നവരാണ്, അവർ ഡിവൈഎഫ്ഐക്കാരും', മമത ആരോപിച്ചു.

പോലീസും ആക്രമിക്കപ്പെട്ടുവെന്നും മമത വിമർശിച്ചു. 'ഒരുഘട്ടത്തിലും ക്ഷമ കൈവിടാതിരുന്ന പോലീസുകാരെ ഞാൻ അഭിനന്ദിക്കുന്നു. ആരേയും അവർ വേദനിപ്പിച്ചില്ല. ഇപ്പോൾ കേസ് ഞങ്ങളുടെ കൈയ്യിൽ അല്ല, സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. ആർക്കെങ്കിലും എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പോയി സിബിഐയോട് പറയൂ. ഞങ്ങൾക്ക് യാതൊരു എതിർപ്പും ഇല്ല', മമത പറഞ്ഞു.
അതേസമയം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ക്രമസമാധാനപാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ കുറ്റപ്പെടുത്തി. പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മഹിളാ മോർച്ച മെഴുകുതിരി റാലി നടത്തുമെന്നും പാർട്ടി അറിയിച്ചു. ആശുപത്രിക്ക് സമീപം കുത്തിയിരിപ്പ് പ്രകടനം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം അർധരാത്രിയോടെയായിരുന്നു ഡോക്ടർമാരുടെ സമരവേദിയിലേക്ക് ഒരു സംഘം പേർ ഇരച്ചുകയറിയത്. ഇവർ സമരവേദി അടിച്ച് തകർക്കുകയും സമരം ചെയ്ത വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്തു. ആശുപത്രിയിലെ അത്യാഹിത വിങാഗം അടക്കം ഇവർ പൂർണമായി തകർത്തു.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം പരിഷ്കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ബംഗാളിൽ നടന്നിരിക്കുന്നതെന്ന് ഗവർണർ സിവി ആനന്ദ ബോസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് അദ്ദേഹം പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ സന്ദർശിച്ചു. തന്റെ എല്ലാ പിന്തുണയും അദ്ദേഹം വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്തു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications