മുസ്ലീം വിദ്യാർത്ഥിയുടെ മുഖത്തടിച്ച സംഭവം; 'ഞാൻ അംഗപരിമിതയാണ്', വിചിത്ര ന്യായീകരണവുമായി അധ്യാപിക
ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ വിചിത്ര ന്യായീകരണവുമായി അധ്യപിക തൃപ്ത ത്യാഗി.കുട്ടിയെ അച്ചടക്കം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് തല്ലിച്ചതെന്നും അംഗപരിമിതയായതിനാലാണ് മറ്റ് വിദ്യാർത്ഥികളെ കൊണ്ട് തല്ലിച്ചതെന്നുമാണ് ന്യായീകരണം. അച്ചടക്കം പഠിപ്പിക്കണമെന്ന് കുട്ടിയുടെ അമ്മാവൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും അധ്യാപിക പറഞ്ഞു.
'വിദ്യാർത്ഥി പാഠങ്ങൾ പഠിക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവനെ എനിക്ക് ശിക്ഷിക്കേണ്ടി വന്നത്. ഞാൻ അംഗപരിമിതയാണ്. അവൻ ഹോം വർക്ക് ചെയ്യുന്നതിന് വേണ്ടിയാണ് ഞാൻ അവനെ തല്ലിയത്. അവന്റെ അമ്മാവനാണ് എന്നോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടത്', എന്നാണ് അധ്യാപിക പറഞ്ഞത്.

'ഹിന്ദു-മുസ്ലീം എന്ന നിലയ്ക്കല്ല ഞങ്ങൾ കുട്ടികളെ പരിഗണിക്കുന്നത്. ഞങ്ങളുടെ ഗ്രാമത്തിൽ വിവിധ മതങ്ങളിൽ നിന്നുള്ള ആളുകളുണ്ട്, ഞങ്ങൾ സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നത്.എനിക്ക് കുട്ടിയോട് വിരോധമൊന്നുമില്ല', അധ്യാപിക പറഞ്ഞു. അതേസമയം കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സഹപാഠികള്‍ ഒരു മണിക്കൂറോളം വിദ്യാര്‍ത്ഥിയെ തല്ലിയതായി പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
മുസാഫർ നഗർ പ്രദേശത്തുള്ള നേഹ പബ്ലിക് സ്കൂളിൽ നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പ്രചരിച്ചത്. മുസ്ലീം വിദ്യാർത്ഥിയിടെ മുഖത്ത് അടിക്കാൻ മറ്റ് ഹിന്ദു വിദ്യാർത്ഥികളോട് അധ്യാപിക ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്തുകൊണ്ടാണ് ശക്തിയായി അടിക്കാത്തതെന്നും വിദ്യാർത്ഥികളോട് അധ്യാപിക ആവശ്യപ്പെടുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്.
വിദ്യാർത്ഥികളെ കൊണ്ട് ആലിംഗനം ചെയ്യിച്ച് ടിക്കായത്ത്
മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ തല്ലിയ വിദ്യാർത്ഥികളെ കൊണ്ട് തല്ലേറ്റ വിദ്യാർത്ഥിയെ ആലിംഗനം ചെയ്യിട്ട് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത്. വിദ്യാർത്ഥികളെ വിളിച്ച് വരുത്തി ആലിംഗനം ചെയ്യിക്കുകയായിരുന്നു. പത്രത്തിൽ വാർത്ത കണ്ടാണ് വന്നതെന്നും സമൂഹത്തിൽ ഒരിക്കലും ഇത്തരത്തിലുള്ള സംസാരങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും ടികായത്ത് പറഞ്ഞു.
കേസ് പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്ന് വിദ്യാർത്ഥിയുടെ കുടുംബം
മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരായ കേസ് പിൻവലിക്കാൻ തങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ടെന്ന് അടികൊണ്ട വിദ്യാർത്ഥിയുടെ പിതാവ്. അടുത്തുള്ള ഗ്രാമത്തിന്റെ തലവനും കർഷക നേതാവുമായ നരേഷ് ടികായത്ത് ആണ് അനുരഞ്ജനത്തിന് ശ്രമം നടത്തുന്നതെന്നും പിതാവ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മുസാഫർ നഗറിൽ ജീവിക്കാൻ തങ്ങൾക്ക് പേടിയുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.












Click it and Unblock the Notifications