മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ബജ്റംഗ്ദളിന്റെ മര്‍ദ്ദനം; ശേഷം കേസും, പോലീസിന്റെ വിശദീകരണം ഇങ്ങനെ
ലഖ്നൗ: ഹിന്ദു പെണ്‍കുട്ടിയുടെ ജന്മദിനാഘോഷത്തില് പങ്കെടുത്ത മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ജന്മദിനാഘോഷം സംഘടിപ്പിച്ച കഫേയിലേക്ക് അക്രമികള്‍ കൂട്ടത്തോടെ എത്തി വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. അക്രമികള്‍ക്കെതിരെ കേസെടുത്തില്ലെന്നും മര്‍ദ്ദനമേറ്റ മുസ്ലിം വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തെന്നും വാര്‍ത്തകള്‍ പരന്നു. എന്നാല്‍ പോലീസ് പിന്നീട് വിശദീകരണവുമായി രംഗത്തെത്തി.
ഉത്തര്‍ പ്രദേശിലെ ബറേലി നഗരത്തിലാണ് സംഭവം. സഹപാഠിയുടെ ജന്മദിനാഘോഷത്തിന് എത്തിയതായിരുന്നു മുസ്ലിം വിദ്യാര്‍ഥികള്‍. ആറ് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. എല്ലാവരും നഴ്സിങ് വിദ്യാര്‍ഥികളാണ്. ആണ്‍കുട്ടികളില്‍ രണ്ടുപേര്‍ മുസ്ലിങ്ങളായിരുന്നു. ഇവരെയാണ് അതിക്രമിച്ച് വന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

ലൗ ജിഹാദ് നടത്തിയെന്ന് ആരോപിച്ചാണ് അക്രമികള്‍ എത്തിയത്. തന്റെ സഹപാഠികളാണ് അവര്‍ എന്ന് പെണ്‍കുട്ടി പറഞ്ഞെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. അവര്‍ വളഞ്ഞിട്ട് മുസ്ലിം വിദ്യാര്‍ഥികളെ ആക്രമിച്ചു. കഫേയിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് പോലീസെത്തി. മുസ്ലിം വിദ്യാര്‍ഥികളെയും കഫേയുടെ ഉടമയെയും കസ്റ്റഡിയിലെടുത്തു. സമാധാന അന്തരീക്ഷം തകര്‍ത്തതിന് ഇവര്‍ക്കെതിരെ കേസെടുത്തു.
സംഭവം വിവാദമായതോടെ പോലീസ് അക്രമികള്‍ക്കെതിരെയും കേസെടുത്തു. ബജ്റംഗ്ദളിന്റെ പ്രാദേശിക നേതാക്കളായ ദീപക് പഥക്, റിഷബ് താക്കൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത് എന്ന് പോലീസ് പിന്നീട് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ലൗ ജിഹാദ് നടന്നതിന് തെളിവ് ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. വ്യാജ ആരോപണമായിരുന്നു അത് എന്നും പോലീസ് വ്യക്തമാക്കി. കോളജ് വിദ്യാര്‍ഥികള്‍ സുഹൃത്തുക്കളായിരുന്നുവെന്നും വിശദീകരിച്ചു.
മുസ്ലിം വിദ്യാര്‍ഥികളെ ബജ്റംഗ്ദളുകാര്‍ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബജ്റംഗ്ദളുകാര്‍ തന്നെ വീഡിയോ ഷെയര്‍ ചെയ്തു. മുസ്ലിം സുഹൃത്തുക്കള്‍ വേണ്ട എന്ന കുറിപ്പിനൊപ്പമാണ് ചിലര്‍ വീഡിയോ പ്രചരിപ്പിക്കുന്നത്. അതേസമയം, പോലീസ് അന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ എല്ലാവരും നല്ല സുഹൃത്തുക്കളാണ് എന്ന് തെളിഞ്ഞു.
അതേസമയം, ഉത്തര്‍ പ്രദേശില്‍ ലൗ ജിഹാദ് നടത്താന്‍ അനുവദിക്കില്ല എന്നാണ് ബജ്റംഗ്ദള്‍ പറയുന്നത്. ഇത്തരം സംഭവങ്ങളോട് സഹിഷ്ണുതയുണ്ടാകില്ലെന്നും അവര്‍ പറയുന്നു. ഉത്തര്‍ പ്രദേശില്‍ മുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ശക്തമായ പോലീസ് നടപടി ഉണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം എന്നും വിമര്‍ശനമുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications