ക്ലൈമാക്സില്‍ കിടിലന്‍ ട്വിസ്റ്റ്: മൈസൂരില്‍ അധികാരം പിടിച്ച് കോണ്‍ഗ്രസ്-ദള്‍ സഖ്യം
ബെംഗളൂരു: മൈസൂരു ജില്ലാപഞ്ചായത്തില്‍ അവസാന നിമിഷം കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ഭരണം പിടിച്ച് ബിജെപിയെ ഞെട്ടിച്ച് ജനതാദള്‍ എസ്. സംസ്ഥാനത്ത് കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരണത്തിലെത്തിയ ജെഡിഎസ് മൈസൂരു ജില്ലാപഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ ബിജെപിയുമായി കൈകോര്ക്കുമെന്നായിരുന്നു അവസാന നിമിഷം വരെ പ്രതീക്ഷിക്കപ്പെടിരുന്നത്.
കര്‍ണാടകയില്‍ ജെഡിഎസുമായി ചേര്‍ന്ന് അധികാരം പിടിച്ചത് പോലെ മൈസൂരു ജില്ലാ പഞ്ചായത്തിലും ഭരണം പിടിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. എന്നാല്‍ ബിജെപിയുമായി സഖ്യത്തിലെത്താനായിരുന്നു ജെഡിഎസ് തീരുമാനം. വോട്ടിങ് ദിനമായ ശനിയാഴ്ച്ച വരെ ഇതായിരുന്നു തീരുമാനം.. പക്ഷെ വന്‍ ട്വിസ്റ്റ് ആയിരുന്നു ശനിയാഴ്ച്ച സംഭവിച്ചത്.

സ്വാധീന മേഖല
കര്‍ണാടകിയില്‍ ജനതാദളിന്റെ ഏറ്റവും വിലിയ സ്വാധീന മേഖലകളില്‍ ഒന്നാണ് മൈസുര്‍. കോണ്‍ഗ്രസും ഇവിടെ ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദളിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കിട്ടിയത് മൈസൂര്‍ മേഖലയില്‍ നിന്നായിരുന്നു.

രണ്ടാംസ്ഥാനത്ത്.
ജനതാദള്‍ വിജിയിച്ച മിക്ക സീറ്റുകളിലും കോണ്‍ഗ്രസായിരുന്നു രണ്ടാംസ്ഥാനത്ത്. കോണ്‍ഗ്രസ് വിജയിച്ച സീറ്റുകളില്‍ ജെഡിഎസും. സംസ്ഥനത്ത് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും മൈസൂര്‍ അടക്കം ഇരുപാര്‍ട്ടികള്‍ക്കും കരുത്തുള്ള മേഖലകളിലെ രാഷ്ട്രീയ വൈര്യം മാറിയിരുന്നില്ല.

പരസ്പരം
കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള പ്രവര്‍ത്തകരുടെ കൂടി വികാരം മനസ്സിലാക്കിയായിരുന്നു സംസ്ഥാനത്ത് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ നില്‍ക്കേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും പരസ്പരം മത്സരിച്ചത്.

വ്യക്തമായ ഭൂരിപക്ഷമില്ല
തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നിടത്ത് പിന്നീട് കോണ്‍ഗ്രസ്-ദള്‍ സഖ്യം അധികാരത്തില്‍ വന്നിരുന്നെങ്കിലും മൈസൂര്‍ ജില്ലാ പഞ്ചായത്തില്‍ സഖ്യം സാധ്യമായിരുന്നില്ല.

ചര്‍ച്ച നടത്തിയപ്പോള്‍
മന്ത്രിമാരായ ജിടി ദേവഗൗഡ, എസ് ആര് മഹേഷ്, ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് എഎച്ച് വിശ്വനാഥ് എന്നിവര്‍ ജെഡിഎസ് ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഭൂരിഭാഗം അംഗങ്ങളും കോണ്‍ഗ്രസുമായുള്ള സഖ്യത്തെ എതിര്‍ത്തിരുന്നു.

ബിജെപിയുമായി സഖ്യം
പിന്നീട് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജെഡിഎസിന് പ്രസിഡന്റ് സ്ഥാനവും ബിജെപിക്ക് വൈസ് പ്രസിഡന്റ് സ്ഥാനവുമായിരുന്നു ധാരണ.

അവസാന നിമിഷം
എന്നാല്‍ അവസാന നിമിഷം കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ജെഡിഎസ് ബിജെപിയെ ഞെട്ടിക്കുകയായിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ജെഡിഎസിലെ പരിമള ശ്യാമിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായും കോണ്‍ഗ്രസിലെ ഗൗരമ്മ സോമ ശേഖറെ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു.

സീറ്റുകള്‍
മൈസൂര്‍ ജില്ലാപഞ്ചായത്തില്‍ ആകെയുള്ള 49 സീറ്റുകളില്‍ കോണ്‍ഗ്രസിന് 21 അംഗങ്ങളും ജെഡിഎസിന് 20 അംഗങ്ങളും ബിജെപിക്ക് 8 അംഗങ്ങളുമാണ് ഉള്ളത്. 25 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് 41 വോട്ടുകള്‍ ലഭിച്ചു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications