Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടബലാത്സംഗം നടന്നതിന് എന്താണ് തെളിവ്, മമതയെ കുറ്റം പറഞ്ഞാല്‍ തല്ലിക്കൊല്ലും; തൃണമൂല്‍ നേതാവ്

കൊല്‍ക്കത്ത: നാദിയ കൂട്ടബലാത്സംഗത്തില്‍ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാദിയയില്‍ കൂട്ടബലാത്സംഗം ചെയ്തു എന്നതിന് എന്താണ് തെളിവെന്ന് ഭാഗബംഗോള ബ്ലോക്ക് വണ്‍ കമ്മിറ്റി പ്രസിഡന്റ് അഫ്രോസ് സര്‍ക്കാര്‍ ചോദിച്ചു. വ്യക്തമായ തെളിവില്ലാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷ നേതാക്കള്‍ വിവരമറിയുമെന്നും അഫ്രോസ് സര്‍ക്കാര്‍ ഭീഷണി മുഴക്കി.

ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ് അഫ്രോസ് സര്‍ക്കാര്‍. കൂട്ടബലാത്സംഗം തെളിയിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സാധിച്ചില്ലെങ്കില്‍ അവരെ തല്ലിക്കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടബലാത്സംഗം നടന്നെന്ന് തെളിയിക്കൂ. മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്നത് നിര്‍ത്തൂ, അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ വടികൊണ്ട് നിശ്ശബ്ദരാക്കും' എന്നായിരുന്നു അഫ്രോസ് സര്‍ക്കാര്‍ പറഞ്ഞത്.

gangrape

എനിക്ക് ആരെയും പേടിയില്ല. നമ്മുടെ നേതാവ് മമതാ ബാനര്‍ജിക്ക് സ്വന്തമായി ഒരു മകന്‍ ഇല്ലായിരിക്കാം, പക്ഷേ ഞാന്‍ അവരുടെ മകനാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂട്ടബലാത്സംഗം നടന്നിട്ടുണ്ടെങ്കില്‍, പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മാത്രമേ ഞങ്ങള്‍ പോലീസിനോട് ആവശ്യപ്പെടുകയുള്ളൂ. എന്നാല്‍ മമത ബാനര്‍ജിയെ ഇങ്ങനെ അപകീര്‍ത്തിപ്പെടുത്തരുത്, അവരെ തന്റെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കഴിയില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അഫ്രോസ് സര്‍ക്കാരിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി സി പി ഐ എമ്മും ബി ജെ പിയും കോണ്‍ഗ്രസും രംഗത്തെത്തി. നേരത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാമര്‍ശവും പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുന്ന തരത്തിലായിരുന്നു. പെണ്‍കുട്ടിയ്ക്ക് പ്രണയ ബന്ധം ഉണ്ടായിരുന്നു എന്നത് അന്വേഷിച്ചിരുന്നോ എന്നായിരുന്നു മമത ബാനര്‍ജിയുടെ ചോദ്യം.

ഇത് ഒരു പ്രണയബന്ധമായിരുന്നുവെന്നും വീട്ടുകാര്‍ക്ക് അക്കാര്യം അറിയാമായിരുന്നതിനാല്‍ അത് സ്ഥിരീകരിച്ചുവെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. ഒരു ദമ്പതികള്‍ ഒരു ബന്ധത്തിലാണെങ്കില്‍, എനിക്ക് അത് നിര്‍ത്താന്‍ കഴിയുമോ? ഇത് യുപി അല്ല, ഞങ്ങള്‍ ഇവിടെ ലൗ ജിഹാദ് ചെയ്യുന്നില്ല. ഇത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ് എന്നായിരുന്നു മമത ബാനര്‍ജിയുടെ വിവാദ പരാമര്‍ശം. ഏപ്രില്‍ അഞ്ചിനാണ് നാദിയ ജില്ലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൂട്ടാളികളുമാണ് സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ളത്. പതിനാലുകാരി പിറന്നാള്‍ പാര്‍ട്ടിക്കായി എത്തിയപ്പോഴാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+